ബെയ്ജിങ്: ഇന്ത്യയും ചൈനയും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന അതിർത്തി പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം , എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ചൈന.
മോദിയുടെ പ്രസ്താവന ചൈന ശ്രദ്ധിച്ചിട്ടുണ്ടെന്നും, ഇന്ത്യ ഞങ്ങളോടൊത്ത് പ്രവർത്തിക്കണം എന്നാണ് ചൈനയുടെയും ആഗ്രഹം എന്ന് ചൈനീസ് വക്താവ് മാവോ നിങ് പറഞ്ഞു.
ഇന്ത്യ – ചൈനാ അതിർത്തി തർക്കം എന്നത്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഒരു മുഴുവൻ ചിത്രം തരുന്നില്ലെന്നും, അതിർത്തി പ്രശ്നം പ്രേത്യേകം കൈകാര്യം ചെയ്യേണ്ടത് ആണെന്നും, അതല്ലാതെയും പരസ്പരം സഹകരിക്കാൻ ഇരു രാജ്യങ്ങൾക്കും ഒരുപാട് മേഖലകൾ ഉണ്ടെന്നും ചൈനീസ് വക്താവ് തുറന്നു പറഞ്ഞു.
“ഇന്ത്യ ചൈനയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും, ഉഭയകക്ഷി ബന്ധങ്ങളെ തന്ത്രപരമായ രീതിയിലും ദീർഘകാല വീക്ഷണത്തിലും സമീപിക്കുമെന്നും, പരസ്പര വിശ്വാസം വളർത്തിയെടുക്കുകയും സംഭാഷണത്തിലും സഹകരണത്തിലും ഏർപ്പെടുകയും ചെയ്യുമെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തവും, സുസ്ഥിരവുമായ ട്രാക്കിൽ എത്തിക്കുന്നതിന് അഭിപ്രായവ്യത്യാസങ്ങൾ ഉചിതമായി കൈകാര്യം ചെയ്യുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ,” ചൈനയുടെ വക്താവ് പറഞ്ഞു.
സുസ്ഥിരവും ശക്തവുമായ ഇന്ത്യ-ചൈന ബന്ധം ഇരുരാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ നിറവേറ്റുകയും മേഖലയിലും അതിനപ്പുറവും സമാധാനത്തിനും വികസനത്തിനും ഉതകുന്നതാണെന്നും മാവോ നിങ് സായ് കൂട്ടിച്ചേർത്തു.
നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ചൈന അതിർത്തി തർക്കത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവേ, ഈ വിഷയം “ചൈന-ഇന്ത്യ ബന്ധങ്ങളെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ലെന്നും ഈയൊരു പ്രശ്നം ഉഭയകക്ഷി ബന്ധത്തിൽ ഉചിതമായ പ്രാധാന്യം കൊടുക്കുകയും ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയും വേണം”
കൂടാതെ നയതന്ത്രത്തിലൂടെയും സൈനിക മാർഗങ്ങളിലൂടെയും ഇരു രാജ്യങ്ങളും അടുത്ത ആശയവിനിമയം നിലനിർത്തിയിട്ടുണ്ടെന്നും അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നല്ല പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു
അതെ സമയം ചൈനയുമായുള്ള നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നുണ്ട് എന്ന് പറയുമ്പോഴും ഇരു രാജ്യങ്ങളുടെയും അതിർത്തികളുടെ അവസ്ഥ അസാധാരണമായി തുടരുന്നിടത്തോളം കാലം ചൈനയുമായുള്ള ബന്ധത്തിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post