തിരുവനന്തപുരം: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ വരെ, അവശ്യ മരുന്നുകൾക്ക് ക്ഷാമം കാരണം നട്ടം തിരിഞ്ഞ് ജനം. മുമ്പ് മരുന്നെത്തിച്ചിരുന്ന കമ്പനികൾക്ക് കോടികണക്കിന് രൂപ സർക്കാർ കൊടുക്കാനുള്ളതാണ് പ്രധാന കാരണം. ഇതിനെ തുടർന്ന് കിലോമീറ്ററുകളോളം നടന്ന് മരുന്ന് വാങ്ങാനെത്തുന്ന സാധാരണക്കാരായ രോഗികളോട് മെഡിക്കൽ ഷോപ് ജീവനക്കാർ കൈ മലർത്തുന്ന സാഹചര്യമാണ് ഉള്ളത്.
പ്രമേഹത്തിനുള്ള മെറ്റ്ഫോർമിൻ, ഗ്ലിനിപ്രൈഡ്, തൈറോയ്ഡിനുള്ള തൈറോക്സിൻ സോഡിയം, കൊളസ്ട്രോളിനുള്ള അറ്റോർവസാറ്റിൻ തുടങ്ങിയവയ്ക്കുള്ള ഗുളികകളും അയൺ,കാത്സ്യം ഗുളികകൾക്കുമാണ് ഏറെ ക്ഷാമം. എന്നാൽ അത് മാത്രമല്ല സാധാരണയായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അമോക്സിസിലിൻ ഗുളികകൾ ഉൾപ്പെടെയുള്ളവയും കിട്ടാനില്ല എന്നത് മരുന്ന് ക്ഷാമത്തിന്റെ ആഴം വ്യക്തമാക്കുന്നു .
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തന്നെ മരുന്നു ക്ഷാമം രൂപപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക വർഷം അവസാനമായതാണ് മരുന്നില്ലാത്തതിനു കാരണമെന്നാണ് സർക്കാർ പറഞ്ഞത് .എന്നാൽ മാർച്ചും ഏപ്രിലും കഴിഞ്ഞ് മേയ് പകുതി ആകുമ്പോഴും മരുന്ന് ക്ഷാമത്തിന് പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല . അശരണരും പാവപ്പെട്ടവരും വയസായവരും ഉൾപ്പെടെ ലക്ഷക്കണക്കിന് രോഗികളാണ് ഇതോടെ വളഞ്ഞിരിക്കുന്നത് .
Discussion about this post