Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കപാതയെ അറിയാം

by Brave India Desk
Apr 2, 2017, 11:16 am IST
in India
Share on FacebookTweetWhatsAppTelegram


ഡല്‍ഹി: രാജ്യത്തെ ഏറ്റവും നീളമേറിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും. 9.2 കിലോമീറ്റര്‍ പാത ജമ്മു കശ്മീരിലെ ചെനാനിയില്‍ ആരംഭിച്ച് നഷ്റിയില്‍ അവസാനിക്കും. അഞ്ച് വര്‍ഷമെടുത്ത് 3,720 കോടിരൂപ ചെലവിട്ടാണ് തുരങ്കം നിര്‍മ്മിച്ചത്. സമുദ്ര നിരപ്പില്‍ നിന്ന് 1,200 മീറ്റര്‍ ഉയരത്തിലാണ് ഈ പാത സ്ഥിതി ചെയ്യുന്നത്.

ഓരോ എട്ട് മീറ്ററിനുമിടയില്‍ ശുദ്ധവായു കടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം വെന്റിലേഷന്‍ സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെയും, ലോകത്തെ ആറാമത്തെയും തുരങ്കമാണിത്. നിരീക്ഷണത്തിനായി 124 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ഹിമാലയത്തിന്റെ ഹൃദയത്തിലൂടെയാണ് ഒരു തുരങ്കം. മഞ്ഞിടിച്ചില്‍ ഉള്‍പ്പെടെയുള്ള പതിവു ഭീഷണികളൊന്നുമില്ലാതെ ഹിമാലയത്തിന്റെ താഴ് വാരത്തിലൂടെ യാത്ര സുഗമമാക്കാന്‍ അഞ്ചു വര്‍ഷത്തെ പരിശ്രമത്തിലൂടെ ആ തുരങ്കം പൂര്‍ത്തിയായിരിക്കുന്നു. ഉദ്ദംപൂരിലെ ചെനാനിയില്‍ നിന്ന് റംബാനിലെ നാഷ്രി വരെയാണ് തുരങ്കം. 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ടണലിന് സവിശേഷതകള്‍ ഏറെയാണ്. ടണലിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പുറത്തു നിന്നു നിയന്ത്രിക്കാവുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വാഹനങ്ങളുടെ ഗതി, വായു സഞ്ചാരം തുടങ്ങിയവയെല്ലാം ഇങ്ങനെ നിയന്ത്രിക്കാം. അടിയന്തിര ഘട്ടത്തില്‍ വാഹനങ്ങളില്‍ നിനിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു പുറത്തെത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിങ് ആന്‍ഡ് ഫിനാഷ്യല്‍ സര്‍വീസസ് എന്ന സ്ഥാപത്തിനായിരുന്നു നിര്‍മാണച്ചുമതല. 3720 കോടി രൂപ നിര്‍മാണ ചെലവില്‍ അഞ്ചര വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി. ഇതും ഒരു റെക്കോഡാണ്. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം അടി ഉയരത്തിലുള്ള ഈ ടണല്‍ നാഷണല്‍ ഹൈവെ 44-ല്‍ ജമ്മു-ശ്രീനഗര്‍ യാത്രയില്‍ മുപ്പതു കിലോമീറ്റര്‍ ലാഭിക്കാം. രണ്ടു മണിക്കൂര്‍ കുറച്ചു സമയം മതി ഇനി.

രണ്ടു ട്യൂബുകള്‍ സമാന്തരമായി ഘടിപ്പിച്ചാണ് ടണല്‍ നിര്‍മിച്ചരിക്കുന്നത്. പ്രധാന ടണലിന് പതിമൂന്നു മീറ്റര്‍ വ്യാസം. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാമാര്‍ഗമായി ഉപയോഗിക്കാവുന്ന രണ്ടാമത്തെ ടണലിന്റെ വ്യാസം ആറു മീറ്റര്‍. ഓരോ എട്ടു മീറ്ററിനുമിടയില്‍ ശുദ്ധവായു കടക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ വെന്റിലേഷന്‍ സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തേയും ലോകത്തിലെ ആറാമത്തേയും ടണലാണ് ഇത്. ശുദ്ധവായു പ്രധാനടണലിലേക്കാണ് എത്തുക. വാഹനങ്ങളില്‍ നിന്നുള്ള പുക സമാന്തരമായ രക്ഷാ ടണലിലേക്ക് എത്തും. അവിടെ നിന്ന് എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ ഈ പുക പുറത്തേക്ക് കളയും. ടണലിനുള്ളില്‍ പുകയുടെ സാന്നിധ്യം പരമാവധി കുറയ്ക്കാന്‍ ഇതു സഹായിക്കും. 124 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം നിയന്ത്രിക്കാന്‍ അത്യാധുനിക സംവിധാനങ്ങളോടെ ഇന്റഗ്രേറ്റഡ് ടണല്‍ കണ്‍ട്രോള്‍ റും പ്രവര്‍ത്തിക്കും. ടണലിനുള്ളിലെ താപനിലയുടെ മാറ്റമടക്കം രേഖപ്പെടുത്തിക്കൊണ്ടിരിക്കും.

ഓരോ 150 മീറ്ററിലും എസ്ഒഎസ് ബോക്‌സുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഫസ്റ്റ്എയ്ഡിനുള്ള മരുന്നും മറ്റും ഈ ബോക്‌സിലുണ്ടാവും. വാഹനം കേടാവുന്നതടക്കമുള്ള ഘട്ടങ്ങളില്‍ സഹായത്തിനായി വിളിക്കാന്‍ പ്രത്യേക നമ്പരും നല്‍കും. രണ്ടു ടണലുകളും വാട്ടര്‍പ്രൂഫാണെന്നതാണ് മറ്റൊരു സവിഷേത.

Tags: kashmirtunnel
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies