ഡൽഹി: അഴിമതിയാരോപണം ഉയർന്നതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയിലേക്ക് ബിജെപി യുവജന വിഭാഗം പ്രവർത്തകർ മാർച്ച് നടത്തി. കേജ്രിവാൾ രാജിവയ്ക്കണമെന്നും മന്ത്രി സത്യേന്ദ്ര ജയിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് മുന്നേറാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കേജ്രിവാൾ രാജിവയ്ക്കും വരെ യുവമോർച്ചയുടെ പ്രതിഷേധം തുടരുമെന്ന് ഡൽഹി ഘടകം പ്രസിഡന്റ് സുനിൽ യാദവ് പറഞ്ഞു.
കേജ്രിവാളിനെതിരേ മുൻ മന്ത്രി കപിൽ മിശ്ര ഉന്നയിച്ച ആരോപങ്ങൾ വളരെ ഗൗരവമേറിയതാണ്. അദ്ദേഹം സ്ഥാനം രാജിവച്ച് അന്വേഷണം നേരിടാൻ തയാറാകുകയാണ് വേണ്ടത്
.
Discussion about this post