ഡല്‍ഹി: അസമില്‍ പരിശീലന പറക്കലിനിടെ കാണാതായ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി. മലയാളി പൈലറ്റ് ഉള്‍പ്പെടെയുള്ള രണ്ട് പേരുടെ മൃതദേഹമാണ് ലഭിച്ചത്.
കോഴിക്കോട് സ്വദേശി അച്ചു ദേവ്, ദിവേശ് പങ്കജ് എന്നിവരാണ് മരിച്ചത്.
പരിശീലന പറക്കലിനിടെ ഈ മാസം 23 ന് ആണ് കാണാതായത്. രണ്ടു ദിവസത്തിന് ശേഷം വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ബോക്സും കണ്ടെത്തിയെങ്കിലും പൈലറ്റുമാരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.
പരിശീലന പറക്കലിനിടെയാണ് വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമായത്. തേസ്പൂർ വിമാനത്താവളത്തിൽ നിന്നും 60 കിലോമീറ്റർ അകലെ ബിശ്വനാഥ് ജില്ലയിൽ നിന്നാണ് വിമാനം അപ്രത്യക്ഷമായത്. ചൈന അതിർത്തിയോട് ചേർന്ന ചെങ്കുത്തായ മലഞ്ചരുവിൽ വിമാനം തകർന്നു വീണുവെന്നാണ് സൈന്യത്തിന്റെ നിഗമനം. ഇവിടെ നിന്നായിരുന്നു വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്.
Discussion about this post