ഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയതായി അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച സയീദ് സലാഹുദ്ദീന്. തന്റെ സംഘടനയായ ഹിസ്ബുള്‍ മുജാഹീദ്ദീൻ ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയെന്ന് ഒരു പാക് ചാനലിനോടാണ് സയീദ് സലാഹുദ്ദീൻ പറഞ്ഞത്.
സയീദിനെതിരായ നടപടി തീര്‍ത്തും നീതിരഹിതമാണെന്നും കശ്മീരില്‍ സ്വതന്ത്ര പോരാട്ടം നടത്തുന്നവരെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും നേരത്തെ പാകിസ്ഥാന് പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയെന്ന വെളിപ്പെടുത്തലുമായി സയീദ് രംഗത്തെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയിലായിരുന്നു യു.എസ് സലാഹുദ്ദീന് എന്ന മുഹമ്മദ് യൂസഫ് ഷായെ അമേരിക്ക ആഗോള ഭീകരരുടെ പട്ടികയില്‍ പെടുത്തയിത്.യു.എസ് നിയമ പ്രകാരം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും അത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഏതെങ്കിലും തരത്തില്‍ ഭീഷണിയാകുന്നവരെയുമാണ് ആഗോള ഭീകരരായി പ്രഖ്യാപിക്കുന്നത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മുതിര്‍ന്ന നേതാവാണ് സലാഹുദ്ദീന്. കശ്മീരില്‍ 2014ല്‍ നടന്ന ബോംബാക്രമണത്തിന് പിന്നില്‍ സലാഹുദ്ദീന് ആയിരുന്നു. ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു. കശ്മീരില്‍ നടന്ന മറ്റ് പല ആക്രമണത്തിന് പിന്നിലും സലാഹുദ്ദീന് പങ്കുണ്ടെന്നുമുള്ള യു.എസ്. സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ ഭാഗമായിട്ടായിരുന്നു സലാഹുദ്ദീനെ അമേരിക്ക ആഗോളഭീകരനായി പ്രഖ്യാപിച്ചത്.
Discussion about this post