ഡല്‍ഹി:മുത്തലാഖ് നിയമവിരുദ്ധമെന്ന് സുപ്രിം കോടതി മുത്തലാഖിന് പകരം പുതിയ നിയമം കൊണ്ടു വരണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു.. ആറ് മാസത്തിനകം പാര്‍ലമെന്റ് നിയമം പാസാക്കണം. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു വിധി പ്രസ്താവിച്ചത്. ആറ് മാസം മുത്തലാഖ് വഴിയുള്ള വിവാഹമോചനം ഒഴിവാക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. മുത്തലാഖ് നിരോധിക്കണമെന്നാണു കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സ്വീകരിച്ച ശക്തമായ നിലപാട്. മുസ്ലിം സ്ത്രീകളുടെ മൗലീകാവകാശം, വ്യക്തിസ്വാതന്ത്ര്യം, ലിംഗ സമത്വം എന്നിവയിന്മേലുള്ള വാദങ്ങള്‍ പരിശോധിച്ചശേഷമാണു ബഞ്ചിന്റെ വിധി. മലയാളിയായ കുര്യന്‍ ജോസഫ് വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. രോഹിന്ദര്‍ നരിമാന്‍, ജസ്റ്റിയ യുയു ലളിത് എന്നിവര്‍ മുത്തലാഖ് ഭരണഘാടനാ വിരുദ്ധമെന്ന നിലപാട് സ്വീകരിച്ചു. ജസ്റ്റിസ് നസീറും, ചീഫ് ജസ്റ്റിസും മുത്തലാഖ് ഭരണഘാടനാ വിരുദ്ധമെന്ന നിലപാട് സ്വീകരിച്ചു. മതവിശ്വാസത്തിന്റെ ഭാഗമായതിനാല്‍ വിഷയത്തില്‍ കോടതി ഇടപെടുന്നില്ലെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്. പാര്‍ലമെന്റ് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. ആറ് മാസത്തിനകം പാര്‍ലമെന്റിനകത്ത് നിയമം കൊണ്ടു വരണം. ഫലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളാണ് നിര്‍ണായകമാവുക. വിഷയം സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിന് വിട്ടു നല്‍കിയിരിക്കുകയാണ്. മുത്തലാഖ് മതാചാരത്തിന്റെ ഭാഗമാണെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഭരണഘടനയുടെ 14-ാം അനുച്ഛേദ പ്രകാരം ആരാധനയ്ക്കും വിശ്വാസത്തിനുമുള്ള സ്വാതന്ത്ര്യത്തിനു കീഴില്‍ വരുന്നതാണോ വ്യക്തിനിയമങ്ങള്‍? മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്കു ഭരണഘടനാ സാധുതയുണ്ടോ? തുല്യതയ്ക്കുള്ള അവകാശം, ജീവിക്കാനുള്ള അവകാശം എന്നിവ ലംഘിക്കപ്പെടുന്നുണ്ടോ എന്നീ കാര്യങ്ങളാണ് സുപ്രീംകോടതി പ്രധാനമായും പരിശോധിച്ചത്.
ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായമായിരിക്കും വിധി. മുത്തലാഖിലൂടെ വിവാഹമോചനം ലഭിച്ച ഉത്തര്‍പ്രദേശിലെ സൈറ ബാനു ഉള്‍പ്പെടെ മുസ്ലിം സമുദായാംഗങ്ങളായ സ്ത്രീകളാണു മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്. വധശിക്ഷ പോലെ മുത്തലാഖും എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറിന്റെ നിരീക്ഷണം.സൃഷ്ടാവിനും വ്യക്തിക്കുമിടയിലെ പാപമാണു മുത്തലാഖെന്നായിരുന്നു സൈറ ബാനുവിന്റെ അഭിഭാഷകന്റെ വാദം. മുത്തലാഖ് പാപമാണെങ്കില്‍ അതെങ്ങനെ വിശ്വാസത്തിന്റെ ഭാഗമാകുമെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഒറ്റയടിക്കു തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി പാപമാണെന്നും അത് അനുശാസിക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നുമുള്ള നിര്‍ദേശം പാസാക്കിയിരുന്നതായും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. മസ്ലിം സമുദായമാണ് ഇക്കാര്യത്തില്‍ തീരുമാനം എടക്കേണ്ടതെന്നും, നടപടികള്‍ തുടങ്ങിയതായും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
ബാഹ്യ ഇടപെടലുകളിലൂടെ മാറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു ജനാധിപത്യ വിരുദ്ധമാണെന്നും ഒന്നു രണ്ടുവര്‍ഷത്തിനകം മുത്തലാഖ് നിര്‍ത്തലാക്കുമെന്നുമായിരുന്നു മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വാദം. ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളും ഈ വാദം ഉയര്‍ത്തിയിരുന്നു. മുത്തലാഖ് നിരോധിക്കുകയാണെങ്കില്‍ പകരം നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
Discussion about this post