ഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മാംസ കയറ്റുമതിക്കാരനായ മോയിന്‍ ഖുറേഷിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് ഖുറേഷിയെ അറസ്റ്റു ചെയ്തത്. ഇന്ന് ഖുറേഷിയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. ഹവാല ഇടപാട്, വിദേശത്തെ അനധികൃത സമ്പാദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് റിപ്പോർട്ട്.
കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടു രണ്ടു കേസുകളാണ് ഖുറേഷിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാൻപുരിൽനിന്നുള്ള ഇറച്ചി വ്യാപാരിയായ മൊയിൻ ഖുറേഷിയ്ക്കെതിരെ സിബിഐ ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) നിയമപ്രകാരം അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ദുബായിലേക്കുള്ള യാത്രയ്ക്കിടെ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. യുപിഎ ഭരണകാലത്ത് അധികാര കേന്ദ്രങ്ങളുമായി വളരെ അടുപ്പമുണ്ടായിരുന്ന വ്യക്തിയെന്ന നിലയിലും പ്രശസ്തനാണ്.
സിബിഐ ഡയറക്ടർ, മൊയിൻ ഖുറേഷിയുടെ സുഹൃത്താണെന്ന് ആരോപണമുയർന്നിരുന്നു. ആദായനികുതി അടയ്ക്കാതെ ഒളിച്ചുനടക്കുന്നതിൽ മുൻപനാണു മൊയിൻ ഖുറേഷി എന്നാണു പറയപ്പെടുന്നത്. വിദേശത്തുമാത്രം 200 കോടിയേലെറെ രൂപ ഖുറേഷി ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. 2011ലാണ് ഖുറേഷി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽവന്നത്. മകളുടെ ആർഭാട വിവാഹമാണു ഖുറേഷിയെ അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ചത്.
Discussion about this post