തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വിദ്യഭ്യാസ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറ് മേനി വിജയം നേടിയത് ഏഴ് സർക്കാർ സ്‌കൂളുകൾ മാത്രം. 100 ശതമാനം വിജയം നേടിയ സർക്കാർ സ്‌കൂളുകളുടെ എണ്ണത്തിൽ കുറവുണ്ടായതിൽ വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ച്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
സംസ്ഥാനത്ത് പൊതു വിദ്യഭ്യാസ രീതി മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി ശിവനകുട്ടി അറിയിച്ചു. ഒരു വർഷം വരെ നീളുന്ന പദ്ധതിയാണ് സംസ്ഥാന സർക്കാർ തയ്യാറാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് അടുത്ത ആഴ്ച്ച അദ്ധ്യാപക സംഘടനകളുടെ യോഗം ചേരുമെന്നും അദ്ദേം വ്യക്തമാക്കി.
ഇത്തവണ 78.69 ആണ് വിജയ ശതമാനം. 3,73755 വിദ്യാർത്ഥികൾ ഇക്കുറി പരീക്ഷ എഴുതി. ഇതിൽ 2,94888 പേർ വിജയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയശതമാനത്തിൽ കുറവുണ്ട്. കഴിഞ്ഞ തവണ 82.95 ശതമാനം ആയിരുന്നു വിജയ ശതമാനം. എന്നാൽ ഇക്കുറി ഇത് 78.69 ആണ് വിജയശതമാനം.
ഇക്കുറി പതിവിലും നേരത്തെയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം മെയ് 25 നായിരുന്നു പരീക്ഷാ ഫലം. എന്നാൽ ഇക്കുറി മൂല്യനിർണം പൂർത്തിയാക്കി 16 ദിവസങ്ങൾക്ക് മുൻപ് തന്നെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു.
വിച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനത്തിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 78.39ശതമാനമായിരുന്നു വിജയം എന്നാൽ ഇക്കുറി ഇത് 71.42 ശതമാനം ആണ്.
Discussion about this post