ഡൽഹി: കർണാടകയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കർണാടക സർക്കാരിന് കഴിയുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് അസഹിഷ്‌ണുത ഏറിവരുന്നു എന്നതാണ് ഈ സംഭവം കാണിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
വർഗീയതയ്‌ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലക്കൊണ്ട ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നത് ഞെട്ടിക്കുന്നതാണ്. എതിർശബ്ദങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങളാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post