ഡല്‍ഹി: വൈദീകന് ടോം ഉഴുന്നാലില്‍ ഭീകരരുടെ തടവില്‍ നിന്ന് മോചിതനായി. ആഭ്യന്തര യുദ്ധം നടക്കുന്ന യെമനില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് ഭീകരര്‍ വൈദികനെ തട്ടിക്കൊണ്ടു പോയത്.
കേന്ദ്രമന്ത്രാലയം വൈദികന്റെ മോചനത്തിനായി പരിശ്രമിക്കുകയായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിതീകരണം നല്‍കിയിട്ടില്ല. അദ്ദേഹത്തെ ഒമാനിലെത്തിച്ചെന്നാണ് ലഭിക്കുന്ന വിവരം. മോചനത്തിനായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും, വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും സീറോ മലബാര്‍സഭ നന്ദി അറിയിച്ചു.
ഇക്കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ഒമാൻ സർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നുമാണ് ഡൽഹിയിൽ നിന്നും വ്യക്തമാക്കിയിരിക്കുന്നത്.
നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഫാ.ടോമിനെ അലട്ടുന്നുണ്ടെന്നാണ് വിവരം. ഒമാനിൽ എത്തിച്ച അദ്ദേഹത്തിന് വിദഗ്ധ ചികിത്സ സർക്കാരിന്റെ മേൽനോട്ടത്തിൽ നൽകുന്നുണ്ട്. അടുത്ത ദിവസം തന്നെ അദ്ദേഹം കേരളത്തിലേക്ക് എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്.
With #Oman help, #Vatican priest Uzhunnalil freed from #Yemen https://t.co/XkjHw9be24 @MofaOman @MEAIndia @SushmaSwaraj pic.twitter.com/DJP2TZeElf
— Oman Observer 🇴🇲 (@OmanObserver) September 12, 2017
Discussion about this post