നാഗ്പൂര്‍: പശ്ചിമബംഗാള്‍, കേരള സംസ്ഥാന ഗവണ്മെന്റുകള് ജിഹാദികള്ക്കൊപ്പമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കേവലം ചില രാഷ്ട്രീയ താല്പര്യം മുന്‍നിര്‍ത്തിയാണ് ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും ബംഗാളിലും ജിഹാദികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭയം നടത്തിവരികയാണ് . ജനങ്ങള്‍ എതിര്‍ക്കുമ്പോള്‍, സംസ്ഥാന ഗവണ്മെന്റുകള് ജിഹാദികളെ പിന്തുണയ്ക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നത്. നാഗ്പൂരില്‍ വിജയദശമി ദിവസം സ്വയം സേവകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ അഭിമാനം വീണ്ടെടുക്കാന്‍ നാം ഓരോരുത്തരം പ്രതിജ്ഞാബദ്ധരാണ്. ദേശീയതയെക്കുറിച്ച് അവബോധം നല്കുന്നതില് സ്വാമി വിവേകാനന്ദന്റെ പങ്ക് നിസ്തുലമാണ്. മഹാപുരുഷന്ന്മാരുടെ മഹത്വം ഇന്ത്യക്കാർ വിസ്മരിച്ചു. രാഷ്ട്രം രൂപപ്പെടുന്നത് വ്യക്തികളിലും സംസ്കാരത്തിലും അധിഷ്ഠിതമായാണ്. മുഴുവന്‍ ഇന്ത്യക്കാരെയും കോര്‍ത്തിണക്കുന്ന സംസ്കാരമാണ് നമ്മുടേത്. യോഗയ്ക്ക് ലഭിച്ച ആഗോള അംഗീകാരം അഭിമാനാര്‍ഹമാണ്.
ഇന്ത്യയിലെ റോഹിങ്ക്യ മുസ്ലീം അഭയാര്‍ഥികള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണന്നും ഭഗവത് പറഞ്ഞു. റോഹിങ്ക്യകള്‍ക്ക് ഇന്ത്യയില്‍ ഇടം നല്‍കേണ്ടതില്ല. ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റത്തിന്റെ പ്രശ്നങ്ങള്‍ നിലനില്ക്കുമ്പോള് തന്നെയാണ് റോഹിങ്ക്യകളുടെ പ്രശ്നവും ഉയര്‍ന്നുവരുന്നത്. ദേശീയ സുരക്ഷകൂടി കണക്കിലെടുത്തു മാത്രമേ റോഹിങ്ക്യകളുടെ കാര്യത്തില്‍ തീരുമാമെടുക്കാവൂ- മോഹന്‍ ഭാഗവത് പറഞ്ഞു.
ഗോരക്ഷ മതാധിഷ്ഠിതമാകരുത്. ഗോസംരക്ഷണം മതചിന്തകള്ക്കതീതമാകണം. കര്‍ഷകരുടെ ഉന്നമനത്തിന് ഗോസംരക്ഷണം അനിവാര്യമാണ്. ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങളോട് യോജിപ്പില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പശുവിനെ പോറ്റുന്നത് മതത്തിന്റെ കാര്യമല്ല. മുസ്ലിങ്ങളും പശു വളര്‍ത്തലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗോരക്ഷയുടെ പേരില്‍ മുസ്ലിങ്ങള്‍ക്കു ജീവന് നഷ്ടപ്പെട്ടു. ഗോരക്ഷകരുടെ കൈകളാല്‍ ആരും കൊല്ലപ്പെടുന്നത് നല്ലതല്ല. ഏതു തരത്തിലുള്ള അക്രമങ്ങളും അപലപനീയമാണ്- ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ദോക് ലാം വിഷയത്തിലും രാജ്യാന്തര നയതന്ത്ര ഇടപെടലുകളിലും ഇന്ത്യയുടെ ഉറച്ച നിലപാട് പ്രകടമായി. ഭീകരരുടെ നുഴഞ്ഞ് കയറ്റവും അക്രമണങ്ങളും തടയാന്‍ സാധിച്ചത് പ്രശംസനീയമാണ്. വിഘടനവാദികളുടെ കുപ്രചരണങ്ങളും പ്രകോപനങ്ങളും നിയന്ത്രിക്കുന്നതിലും നമ്മള് വിജയിച്ചു. ജമ്മുവിനും ലഡാക്കിനും തുല്യ പ്രാധാന്യം നല്‍കിയുള്ള വികസനം അനിവാര്യമാണ്. പാകിസ്ഥാനില്‍ നിന്ന് ജമ്മുകാശ്മീരിലേക്ക് കുടിയേറിയവരുടെ പ്രശ്നങ്ങള്‍ തുടരുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് വന്നേങ്കിലും ഉടന്‍ അഭിവൃദ്ധിപ്പെടുമെന്നാണ് കരുതുന്നതെന്നും ആര്‍എസ്എസ് അധ്യക്ഷന്‍ പറഞ്ഞു. അഴിമതി നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. എല്ലാവരുടേയും ക്ഷേമത്തിന് ഉതകുന്ന പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. കൃഷി, വ്യവസായം, പരിസ്ഥിതി തുടങ്ങിയ മേഖലകളെ സംരക്ഷിക്കുന്ന പദ്ധതികള്‍ വേണം. പൗരാണിക മൂല്യങ്ങളെ ആധാരമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഭാരതത്തെ മുന്‍ നിരയിലേക്ക് നയിക്കുന്നു.
രാജ്യത്തെ വര്‍ത്തമാന സാഹചര്യം വിലയിരുത്തി നയങ്ങളില്‍ പുനര്‍വിചിന്തനം അനിവാര്യമാണ്. എല്ലാവരും തൊഴില്‍ എന്നതിന് പ്രത്യേക പരിഗണന നല്‍കണം. സ്വയം തൊഴില്‍ പദ്ധതികളും ചെറുകിട വ്യവസായങ്ങളും സാമ്പത്തിക മേഖലയ്ക്ക് മികച്ച സംഭാവന നല്കി. വ്യവസായ നൈപുണ്യ വികസനത്തിന് സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കണം.
മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്നാവിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post