ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് മൂന്നുപേരുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി. രണ്ടു പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും തന്നെ പൊലീസിന്റെ പക്കലില്ല.
സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും അയൽക്കാർ നൽകിയ വിവരങ്ങളും വച്ചാണ് രേഖാചിത്രം തയ്യാറാക്കിയത്. കൊലപാതകത്തിന് മുന്‍പ് ഒരാഴ്ചയോളം ഗൗരിയുടെ വീടും പരിസരവും പ്രതികൾ നിരീക്ഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
Discussion about this post