തിരുവനന്തപുരം: ബ്രിട്ടിഷ് കോളനിവാഴ്ചയുടെ പ്രേതങ്ങള്‍ വിട്ടൊഴിയാത്ത അന്തരീക്ഷമുള്ള കോടതികളെ ജനങ്ങള്‍ ഭയക്കുന്നുവെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. നിയമം നിര്‍മിക്കേണ്ടി വരുന്ന സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് ബോധരഹിതമായ സമീപനമാണ് ചിലപ്പോഴൊക്കെ ജുഡീഷ്യറി കാട്ടുന്നതെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി.
ബ്രിട്ടിഷ് കോളനിക്കാലത്തെ ഉപചാരങ്ങളും ഭാഷകളും വേഷങ്ങളും ഇന്നും പിന്തുടരുന്ന അന്തരീക്ഷമാണ് കോടതികളുടേത്. മൈ ലോഡ് (ദൈവമേ) എന്നാണ് ജഡ്ജിമാരെ വിളിക്കുന്നത്. കോടതിക്കുള്ളിലുള്ളവരുടെ വേഷങ്ങളും അത്തരത്തിലാണ്. ഭയഭക്തി ബഹുമാനങ്ങളോടു കൂടിയ ഈ രീതി മാറേണ്ടതല്ലേയെന്നും സ്പീക്കര്‍ ചോദിക്കുന്നു.
കോടതിവിധികളെ വിമര്‍ശിക്കാന്‍ ജനം ഭയപ്പെടുന്നത് ഈ അന്തരീക്ഷം മൂലമാണ്. ലെജിസ്‌ലേച്ചറിനെയും എക്‌സിക്യുട്ടീവിനെയും മാധ്യമങ്ങളെയും തൊലിയുരിച്ച് വിമര്‍ശിക്കാനാവും. എന്നാല്‍ സാധാരണ സിവില്‍ കേസില്‍ ഉത്തരവുണ്ടാകാനെടുക്കുന്ന വര്‍ഷങ്ങളുടെ കാലതാമസത്തെ പോലും ആരും വിമര്‍ശിക്കില്ല. ഈ രീതി മാറേണ്ടതല്ലേ? വളരെയേറെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം നിര്‍മിക്കുന്ന നിയമങ്ങളെ കോടതി ഒറ്റയടിക്ക് അറബിക്കടലില്‍ വലിച്ചെറിയുന്ന രീതി അപകടരമാണ്. ഒരു നിയമവും ശൂന്യതയില്‍ നിന്നും വരുന്നില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നിയമം നിര്‍മിക്കുന്നത്. നിയമം നിര്‍മിക്കേണ്ടി വന്ന സാഹചര്യങ്ങള്‍ ജുഡീഷ്യറി ഗൗരവകരമായി പരിഗണിക്കണമെന്നും പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
Discussion about this post