Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

തോമസ് ചാണ്ടി രാജി വെച്ചു

by Brave India Desk
Nov 15, 2017, 12:54 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: തോമസ് ചാണ്ടി രാജി വെച്ചു. 12.50 ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് പി ടി പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി രാജിക്കത്ത് കൈമാറുകയായിരുന്നു. അത്യന്തം നാടകീയമായായിരുന്നു തോമസ് ചാണ്ടിയുടെ രാജി.

Stories you may like

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

എന്‍സിപി നേതാക്കളുടെ യോഗത്തില്‍ രാജി എന്ന അനിവാര്യതയിലേക്ക് നേതാക്കള്‍ എത്തിച്ചേരുകയായിരുന്നു. ഇന്നലെ കോടതി പരാമര്‍ശം വന്നത് മുതല്‍ ഇപ്പോള്‍ സംഭവിക്കും എന്ന് കരുതിയ രാജി പലവിധ നാടകങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം ഇന്ന് ഉച്ചയോടെയാണ് സംഭവിച്ചത്.

പാര്‍ട്ടി യോഗത്തില്‍ തോമസ് ചാണ്ടി രാജിക്കത്ത് ടി.പി പീതാംബരന്‍ മാസ്റ്റര്‍ക്ക് കൈമാറി. വൈകാതെ അദ്ദേഹം മന്ത്രിവാഹനത്തില്‍ തന്നെ ആലപ്പുഴയിലേക്ക് തിരിച്ചു. രാജിക്കത്ത് കൈമാറാന്‍ പീതാംബരന്‍ മാസ്റ്റര്‍ സെക്രട്ടേറിയറ്റിലെത്തിയപ്പോള്‍ ചാണ്ടിയുടെ വാഹനം കഴക്കൂട്ടം ബൈപ്പാസ് പിന്നിട്ടിരുന്നു. അതും പോലീസ് അകമ്പടിയില്‍ തന്നെ.

ഉച്ചയ്ക്ക് 1.45 ന് എന്‍സിപി നേതാക്കള്‍ മാധ്യമങ്ങളെ കാണും. 

ബുധനാഴ്ച രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി തോമസ് ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. തോമസ് ചാണ്ടിയുടെ രാജിക്കാര്യം ദേശീയ നേതൃത്വം തീരുമാനിക്കട്ടെയെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന്  ശേഷം മുഖ്യമന്ത്രി രാവിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് ദേശീയ നേതൃത്വവുമായി സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യത്. ചര്‍ച്ചയില്‍ രാജിവെക്കുക എന്ന നിലപാടിലേക്ക് തന്നെ ദേശീയ നേതൃത്വവും എത്തുകയായിരുന്നു.

സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായാല്‍ തിരിച്ച് വരാന്‍ സമ്മതിക്കണമെന്ന ഉപാധിയോടെയാണ് രാജിവെച്ചത്. എന്നാല്‍ ഉപാധികളോടെയുള്ള രാജി അംഗീകരിക്കില്ലെന്ന് സി.പി.ഐ അറിയിച്ചു.  തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച്  സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചിരുന്നു. 

മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഇന്ന് രാവിലെ എട്ട് മണിക്ക് തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനും, മുന്‍ മന്ത്രി എ.കെ ശശീന്ദ്രനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാവിലെ 7.15 ഓടെ തന്നെ ടി.പി പീതാംബരന്‍ തോമസ് ചാണ്ടിയുടെ വസതിയില്‍ എത്തി  ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പോയത്. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ എന്‍.സി.പി തീരുമാനിക്കുകയായിരുന്നു. 

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോഴായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് കോടതി മന്ത്രിയെ രൂക്ഷമായി  വിമര്‍ശിച്ചത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം ഇല്ല എന്ന് വരെ കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് തോമസ് ചാണ്ടിയോട് ദന്തഗോപുരത്ത് നിന്നും ഇറങ്ങി വന്ന് സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും  ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിക്ക് പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന എന്‍.സി.പിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലും മന്ത്രിയുടെ രാജിക്കായി മുറവിളിയുണ്ടായിരുന്നു.

ഹൈക്കോടതിയില്‍ നിന്നും മുന്നണിയില്‍ നിന്നും തിരിച്ചടിയുണ്ടായതോടെ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി പിടിച്ച് നില്‍ക്കാനായിരുന്നു തോമസ് ചാണ്ടിയുടെ ശ്രമം. ഇതിനായി ഇന്നലെ രാത്രി തന്നെ തോമസ് ചാണ്ടി ഡല്‍ഹിയിലേക്ക് പോവാനൊരുങ്ങിയിരുന്നു. എന്നാല്‍ യാത്ര റദ്ദാക്കി ഉടന്‍ തിരുവനന്തപുരത്തേക്ക് മടങ്ങണമെന്ന് തോമസ് ചാണ്ടിക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി രാജിവെക്കാന്‍ തീരുമാനിച്ചത്.

 

Tags: thomas chandyresigned
ShareTweetSendShare

Latest stories from this section

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

Discussion about this post

Latest News

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies