തിരുവനന്തപുരം: എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്നതില്‍ തടസമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഫോണ്‍ കെണി കേസില്‍ അന്വേഷണം നടത്തിയ ജൂഡീഷല്‍ കമ്മീഷന് ശശീന്ദ്രനെതിരേ കുറ്റമൊന്നും കണ്ടെത്തിയിട്ടില്ല. ശശീന്ദ്രനെ ബോധപൂര്‍വം കുടുക്കാന്‍ ചാനല്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് കമ്മീഷന് കണ്ടെത്തിയത്. ശശീന്ദ്രനെതിരേ ശിപാര്ശകളുണ്ടെന്ന് ചില മാധ്യമങ്ങളില്‍ മാത്രമാണ് വാര്‍ത്ത കണ്ടതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളൊന്നും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂഡീഷല്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിച്ച ശേഷം സര്‍ക്കാര്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഉദ്ഘാടനദിവസം തന്നെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത നല്കി റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ചാനല്‍ നടത്തിയ കുറ്റകരമായ ഗൂഢാലോചനയുടെ ഫലമാണ് ഫോണ്‍വിളി വിവാദമെന്ന് പിഎസ് ആന്റണി കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയിരുന്നു.
റിപ്പോര്‍ട്ടില്‍ എകെ ശശീന്ദ്രനെതിരെ കണ്ടെത്തലുകള്‍ ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ട് അനുസരിച്ച് മന്ത്രി കുറ്റക്കാരനാകില്ലെന്നും സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ചാനലിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എകെ ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നതില്‍ തടസം ഇല്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ ഒറ്റയ്ക്കല്ല തീരുമാനം എടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശശീന്ദ്രനെതിരെ ഫോണ്‍ സംഭാഷണം സംപ്രേഷണം ചെയ്ത മംഗളം ചാനലിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുതര ക്രിമിനല്‍ ഗൂഡാലോചന നടത്തിയ ചാനല്‍ കമ്പനിയെയും ചാനലിന്റെ സി.ഇ.ഒയെയും പ്രോസിക്യൂട്ട് ചെയ്യും. ഇതടക്കം 16 ശുപാര്‍ശകളാണ് കമ്മിഷന് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
ശബ്ദരേഖാ പ്രസിദ്ധീകരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ചാനലിന്റെ ചീഫ് എക്സിക്യൂട്ടീഫ് ഓഫീസറായ ആര്.അജിത്കുമാറിനാണ്. ഉദ്ഘാടന ദിവസം തന്നെ ഒളികാമറ റിപ്പോര്‍ട്ട് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇക്കാര്യം ചാനലില്‍ ഇദ്ദേഹം തന്നെയാണ് അവതരിപ്പിച്ചത്. ചാനല്‍ നടത്തിയത് സംപ്രേഷണ നിയമത്തിന്റെ ലംഘനമാണ്.
ചാനലിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും ചാനല്‍ മേധാവിയെയും ഫോണ്‍സംഭാഷണം സംപ്രക്ഷണം ചെയ്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. 16 ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് കമ്മീഷന്മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ചാനല്‍ സംപ്രേക്ഷണം ചെയ്തത് മന്ത്രിയുടെ ശബ്ദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്നുമുതല്‍ അഞ്ച് വരെയും ഏഴ് മുതല്‍ 16 വരെയുമുള്ള ശുപാര്‍ശകളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആറാമത്തെ ശുപാര്‍ശ കേസിന്റെ അന്വേഷണ സംഘത്തെ കുറിച്ചാണ്. ഇതിനെ കുറിച്ച് പരിശോധിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Discussion about this post