Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘വിമന്‍ ഇന്‍ കലക്ടീവല്ല വിമന്‍ ഇന്‍ സെലക്ടീവെന്നാണ് ഈ സംഘടനയ്ക്ക് പേരിടേണ്ടത്, സംഘടനയെക്കുറിച്ച് നല്ല ഒരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല’, രൂക്ഷ വിമര്‍ശനവുമായി പി.സി വിഷ്ണുനാഥ്

by Brave India Desk
Dec 14, 2017, 01:26 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലയാള സിനിമയിലെ വനിതാ താരങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ വനിതാ സംഘടനയായ വിമന്‍ ഇന്‍ കലക്ടീവിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് രംഗത്ത്. വിമന്‍ ഇന്‍ കലക്ടീവല്ല വിമന്‍ ഇന്‍ സെലക്ടീവെന്നാണ് ഈ സംഘടനയ്ക്ക് പേരിടേണ്ടതെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

Stories you may like

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

”ദേശീയ അവാര്‍ഡ് കിട്ടിയ ഒരു നടിയെ ക്ഷണിച്ചതിനെക്കുറിച്ച് വിവാദമുണ്ടായപ്പോള്‍ അക്കാദമിയുടെ ചെയര്‍മാന്‍ പറഞ്ഞത് പാസ് അടിച്ച് വച്ചിട്ടുണ്ടായിരുന്നു വീട്ടില്‍ പോയി വിളിക്കാന്‍ പറ്റില്ല എന്നാണ്. വീട്ടില്‍ പോയി തന്നെ വിളിക്കണം. ഈ അക്കാദമിക്ക് ഒരു വര്‍ഷത്തിലുള്ള ഏക ജോലി, ഈ ഫെസ്റ്റിവലും, ഒരു ചലച്ചിത്ര അവാര്‍ഡ് വിതരണവും, ഒരു ടെലിവിഷന്‍ അവാര്‍ഡു വിതരണവും മാത്രമാണ്. ഇവിടെയുള്ള സ്റ്റാഫിലാരെങ്കിലും പോയി അവരെ ക്ഷണിക്കണമായിരുന്നു.” കമലിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പി സി വിഷ്ണുനാഥ് പറഞ്ഞു.

”ദേശീയ അവാര്‍ഡ് ജേതാവല്ലെ അവര്‍. വിമന്‍ ഇന്‍ കളക്ടീവ് എന്നു പറയുന്ന ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. അവരുപോലും ഈ പ്രശ്‌നം ഉന്നയിച്ചില്ല. അത് വിമന്‍ ഇന്‍ കളക്ടീവ് അല്ല. വിമന്‍ ഇന്‍ സെലക്ടീവ് ആണ്. കലക്ടീവായിരുന്നെങ്കില്‍ ഈ പ്രശ്‌നത്തിന് അവര്‍ ഒരു പരിഹാരം കാണുമായിരുന്നു. ഇവിടെ സിനിമയിലെ സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ പോലും ദേശീയ അവാര്‍ഡ് കിട്ടിയ സ്ത്രീക്ക് ഒരു കസേര കൊടുത്തില്ല. അതിനെക്കുറിച്ച് ചോദിക്കേണ്ടത് വിമന്‍ ഇന്‍ കലക്ടീവ് എന്ന സംഘടനയായിരുന്നു. പക്ഷേ അവര്‍ അതില്‍ ഇടപെട്ടില്ല. ആ സംഘടനയെക്കുറിച്ച് നല്ല ഒരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല”. വിഷ്ണുനാഥ് പറഞ്ഞു.

”ഈ പ്രാവശ്യം അപേക്ഷിച്ച എല്ലാവര്‍ക്കും ഡെലിഗേറ്റഡ് പാസ് കിട്ടിയില്ല. ഒരു വര്‍ഷം കാത്തിരുന്നിട്ടാണ് ഈ ഫെസ്റ്റിവലില്‍ വരാന്‍ പല സിനിമാസ്‌നേഹികള്‍ക്കും ഒരു അവസരം ലഭിക്കുന്നത്. പാസ് കിട്ടിയവര്‍ക്ക് പലപ്പോഴും സിനിമ കാണാന്‍ കഴിയുന്നില്ല. ഇത്തവണത്തെ മേള വല്ലാതെ അച്ചടക്കം അടിച്ചേല്‍പ്പിക്കുന്ന മേളയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പാട്ട്, ഡാന്‍സ്, തെരുവുനാടകം ഇവയൊക്കെ ഇവിടെ അരങ്ങേറിയിരുന്നു. സിനിമ നടക്കുന്ന സമയത്താണ് മതത്തിന്റെ പേരില്‍ ഒരാളെ വെട്ടി പച്ചയ്ക്ക് കത്തിക്കുന്നത്. ഒരു പ്രതികരണവും ഉണ്ടായില്ല. ഒരു മെഴുകുതിരി കത്തിച്ചു പിടിക്കാന്‍ പോലും ഒരാളും ഉണ്ടായില്ല. ഇവിടെ ബഹളം ഉണ്ടാക്കി എന്ന് പറഞ്ഞ് ആളുകളെ പൊലീസ് അറസ്റ്റ് ചെയ്യുന്നു”. വിഷ്ണുനാഥ് വ്യക്തമാക്കി.

”ഇന്നലെ മിന്നാമിനുങ്ങ് എന്ന ചിത്രം കണ്ടു. അതിനു പകരം ഫെസ്റ്റിവലില്‍ മല്‍സരത്തിനു കൊണ്ടുവന്ന രണ്ടു പേര്‍ എന്ന ചിത്രവും കണ്ടു. മിന്നാമിനുങ്ങ് എന്ന സിനിമയുടെ ഏഴയലത്തു പോലും ആ സിനിമ നില്‍ക്കില്ല. ദേശീയ പുരസ്‌കാരം കിട്ടിയ സിനിമയാണ് മിന്നാമിനുങ്ങ്. ആ സിനിമയ്ക്ക് ഒരു പരിഗണനയും കൊടുക്കാതെ പ്രദര്‍ശിപ്പിക്കാന്‍ പോലും കഴിയാതെ ഒരു സമാന്തര പ്രദര്‍ശനം ഈ മതിലിനപ്പുറത്ത് നടത്തേണ്ടി വന്ന സാഹചര്യമൊക്കെ ഒഴിവാക്കാമായിരുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: WCCp c vishnunath
ShareTweetSendShare

Latest stories from this section

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

Discussion about this post

Latest News

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies