ഇസ്ലാമാബാദ്∙ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി വാദിച്ചതിനു വെടിയുണ്ടകൾ ഏൽക്കേണ്ടിവന്ന മലാല യൂസഫ്സായി, ആറു വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ജൻമനാടായ പാക്കിസ്ഥാനിൽ. പാക്കിസ്ഥാനിലെ സ്വാത് താഴ്വരയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതിന്റെ പേരിൽ താലിബാൻ ഭീകരർ വെടിവച്ചു വീഴ്ത്തിശേഷം ഇതാദ്യമായാണ് മലാല വീണ്ടും പാക്കിസ്ഥാനിൽ കാലുകുത്തുന്നത്.
ഇന്നു പുലർച്ചെ 1.30ഓടെയാണ് മലാലയേയും വഹിച്ചുകൊണ്ടുള്ള വിമാനം റാവൽപിണ്ടി ബേനസീർ ഭൂട്ടോ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. മാതാപിതാക്കളും മലാലയ്ക്കൊപ്പമുണ്ട്. നാലു ദിവസത്തോളം പാക്കിസ്ഥാനിൽ തങ്ങുന്ന മലാല, പാക്ക് പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസി, സൈനിക മേധാവി ഖമർ ജാവേദ് ബജ്വ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, സുരക്ഷാ കാരണങ്ങളാൽ മലാലയുടെ സന്ദർശനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
Discussion about this post