ജോധ്പുര്‍; കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്മാന് ഖാന് അഞ്ച് വര്‍ഷം തടവും 10000 രൂപ പിഴയും. സൽമാൻ ഖാന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ശിക്ഷയുടെ കാഠിന്യം കുറച്ചതെന്ന് കോടതി. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് സെയ്ഫ് അലി ഖാനും തബുവും അടക്കമുള്ളവരെ വെറുതെ വിട്ടത്.
1998 ഒക്ടോബര്‍ ഒന്നിനു രാത്രിയാത്രയ്ക്കിടെ സല്മാന് ഖാനും മറ്റ് അഞ്ചുപേരും രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്നാണു കേസ്. വന്യജീവി സംരക്ഷണ നിയമം മറികടന്ന് മാനുകളെ വെടിവച്ച് കൊന്നതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജോധ്പുര്‍ കോടതിയില്‍ മാര്‍ച്ച് 28നു വാദം പൂര്‍ത്തിയായിരുന്നു. ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ദേവ്കുമാര്‍ ഖത്രി വിധി പ്രസ്താവിച്ചത്.
ഹം സാത് സാത് ഹെ എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു സംഭവം. 1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടന്ന സംഭവത്തില്‍ താരം ശിക്ഷക്കപ്പെടുന്നത് 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു.പ്രതികളില്‍ മറ്റു നാലു പേരും സഹയാത്രക്കാര്‍ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു.പോലീസ് ഇവര്‍ക്കതിരെ ചുമത്തിയത് കുറ്റം ചെയുന്നതിനു വേണ്ടി സംഘടിതമായി ഒത്തു ചേര്‍ന്നുവെന്നാണ്. ഇതിനു തെളിവില്ലെന്ന് കണ്ട കോടതി ഇവരെ വെറുതെ വിടുകയായിരുന്നു.
1975 ലെ വന്യജീവി സംരക്ഷണ പ്രകാരം രണ്ടു വകുപ്പുകളാണ് പ്രധാനമായിട്ടും താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 2007ല്‍ കേസില്‍ അഞ്ചുവര്‍ഷം തടവിനു ശിക്ഷക്കപ്പെട്ടെങ്കിലും ജാമ്യം അനുവദിച്ചിരുന്നു.
Discussion about this post