ബംഗളൂരു: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ തെരഞ്ഞെടുപ്പു ചൂടിനൊപ്പം വാക്പോരും കനക്കുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിൽ നിലവിലെ സർക്കാർ പരാജയപ്പെട്ടെന്ന് കേന്ദ്രപ്രതിരോധമന്ത്രി നിർമല സീതാരാമൻ കുറ്റപ്പെടുത്തി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച കേസുകളിൽ രാഷ്ട്രീയം കലർത്തുന്നത് വേദനാജനകമാണെന്നും കുറ്റകൃത്യത്തിലേർപ്പെട്ടവരെ സംരക്ഷിക്കുന്നതാണ് നിലവിലെ കർണാടക സർക്കാരിന്റെ രീതിയെന്നും നിർമല പറഞ്ഞു.
സ്ത്രീ സുരക്ഷയേക്കുറിച്ച് വാഗ്ദാനപ്പെരുമഴ നടത്തുന്നവരെയല്ല രാജ്യത്തിനാവശ്യമെന്നും അവർ കൂട്ടിച്ചേർത്തു. മെയ് 12നു നടക്കുന്ന ഉപതെരഞ്ഞടുപ്പിനു മുന്നോടിയായി ബിജെപി നേതൃത്വം സംഘടിപ്പിച്ച വനിതകളുടെ സംവാദപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
Discussion about this post