ജോധ്പൂർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ അഞ്ച് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം ജാമ്യത്തിലിറങ്ങിയിരുന്ന നടൻ സൽമാൻ ഖാൻ തിങ്കളാഴ്ച ജോധ്പുർ കോടതിയിൽ ഹാജരാകും. ഈ മാസം ഏഴിനു കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥകളോടെയാണ് കേസിൽ സൽമാന് ജാമ്യം അനുവദിച്ചിരുന്നത്.
1998 ഒക്ടോബറിൽ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസിൽ സൽമാൻ ഖാന് കോടതി അഞ്ച് വർഷം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. തുടര്‍ന്ന് രണ്ടു ദിവസം ജയിലില്‍ കഴിഞ്ഞ സല്‍മാന്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.
കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാൻ, തബു, നീലം, സോണാലി ബിന്ദ്ര എന്നീ ബോളിവുഡ് താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
Discussion about this post