മഹാകുംഭമേളയ്ക്ക് ഇനി മൂന്നുവർഷം മാത്രം അവശേഷിയ്ക്കേ കുംഭമേളയ്ക്ക് സ്ഥിരം സവിധാനങ്ങൾ ഒരുക്കണമെന്ന് രാജ്യത്തെ സന്യാസിമാരുടെ കൂട്ടായ്മയായ അഖിലഭാരതീയ അഖാഡ പരിഷത്ത് ആവശ്യപ്പെട്ടു. പതിമൂന്ന് അഖാഡകളുടെ പരമോന്നത പീഠമായ അഖാഡ പരിഷത്തിന്റെ പ്രതിനിധികൾ ആ ആവശ്യവുമായി ഇന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ്ങ് റാവത്തിനെ കണ്ടു.
സാധാരണയായി താൽക്കാലിക സംവിധാനങ്ങളാണ് കുംഭമേളയ്ക്ക് ഒരുക്കുക. പക്ഷേ പന്ത്രണ്ടു വർഷത്തിലൊരിയ്ക്കൽ കുംഭമേളയും ആറുവർഷത്തിലൊരിയ്ക്കൽ അർദ്ധകുംഭമേളയും നടക്കുമ്പോൾ കൂടുതൽ സ്ഥിരം സവിധാനങ്ങൾ ഹരിദ്വാറിൽ ഒരുക്കണമെന്നാണ് അഖാഡ പരിഷത്തിന്റെ ആവശ്യം. “കുംഭമേളയ്ക്ക് ചിലവാക്കുന്ന സമ്പത്തിന്റെ ഗുണം തദ്ദേശീയവാസികൾക്കും ലഭിയ്ക്കണം.
തീർത്ഥാടകർ കുംഭമേളയ്ക്കായെത്തുമ്പോൾ ഈ നഗരവാസികൾ ആ ബുദ്ധിമുട്ട് സഹിയ്ക്കുന്നവരാണ്. കൂടുതൽ സ്ഥിരമായ സംവിധാനങ്ങൾ തീർത്ഥാടക പ്രവാഹത്തേയും കൃത്യമായി നിയന്ത്രിയ്ക്കാനും പരിപാലിയ്ക്കാനും സഹായിയ്ക്കും.” ദക്ഷിണ കാശി പീഠത്തിലെ ഗുരുവായ മഹാമണ്ഡലേശ്വർ കൈലാസ്‌നാഥ് ബ്രഹ്മചാരി പറഞ്ഞു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ്ങ് റാവത്തും നഗരവികസന മന്ത്രി മദൻ കൗശിക്കും അഖാഡ പരിഷത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിയ്ക്കും എന്ന് അറിയിച്ചിട്ടുണ്ട്.
Discussion about this post