ആലുവ ഒറു സ്വതന്ത്ര റിപ്പബ്ലിക്കല്ല, നിയമത്തിന് കീഴില്‍ വരുന്ന സ്ഥലമാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറയുന്നത്. എടത്തലയില്‍ ഉസ്മാന് എന്ന യുവാവിനെ പോലിസ് മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിഷേധവും, സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയ പ്രതിരോധവും ചെറുക്കാനായിരുന്നു പിണറായി വിജയന്റെ സഭയിലെ തുറന്നടിക്കല്‍. കേവലം ഒരി സംഭവത്തിന്റെ പേരില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം എന്ന രീതിയില്‍ ഇതിനെ ലഘുകരിച്ച് കാണാനാവില്ല, മറിച്ച് ജീവിക്കുന്നയിടം ഒരു സ്വതന്ത്ര റിപ്പബ്ലിക് ആണെന്ന് സ്വയം കരുതുകയും ആള്‍ബല രാഷ്ട്രീയത്തിന്റെ കരുത്തില്‍ അത് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുന്ന ചിലയിടങ്ങള്‍ ഈ നാട്ടിലുണ്ട് എന്ന സത്യം ഗതികെട്ടാണെങ്കിലും തുറന്ന് പറയുകയാണ് മുഖ്യമന്ത്രി ചെയ്തത്.
തങ്ങളിലൊരുവനെ തൊട്ടാല്‍ പിന്നെ നിയമസംവിധാനമല്ല കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കും എന്ന ആള്‍ക്കൂട്ട സംഘടനാ ബോധം കേരളത്തിന് വലിയ ഭീഷണിയാണെന്ന സത്യം പറയാതെ വയ്യ.
എടത്തലയിലെ പ്രതിഷേധത്തിന് വീര്യം പകര്‍ന്നത് കൊടി പിടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോ ആയിരുന്നില്ല എന്നാണ് പോലിസ് പറയുന്നത്. ഐഎസ് ബന്ധം വരെ ആരോപിക്കാവുന്ന കുറ്റകൃത്യങ്ങള്‍ ചെയ്ത പലരും പ്രതിഷേധം ഏറ്റെടുത്തുവെന്നാണ് ആരോപണം.
ആലുവയില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ബോംബ് ഇസ്മായില്‍ ആണെന്നാണ് പോലിസ് പറയുന്നത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ തടിയന്റവിടെ നസീറിന്റെ കൂട്ടുപ്രതി. പ്രതിഷേധത്തില്‍ ബോംബ് ഇസ്മായിലും വേറെ ചിലരും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസിനെ കുറ്റപ്പെടുത്തിയതിനൊപ്പം പ്രതിഷേധകരുടെ മുഖം തുറന്നു കാട്ടി മുഖ്യമന്ത്രി സംസാരിച്ചത്. തീവ്രവാദികളെ പിന്തുണച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്റെ വായടപ്പിക്കുന്നതിനൊപ്പം ജനകീയ പ്രതിഷേധങ്ങള്‍ സമര്‍ത്ഥമായി ഹൈജാക്ക് ചെയ്യുന്ന തീവ്രവാദസംഘങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുക കൂടിയായിരുന്നു മുഖ്യമന്ത്രി ചെയ്തത്.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ തടിയന്റവിട നസീറും പതിമൂന്ന് പ്രതികള്‍ക്കും എതിരെ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഈ കേസില്‍ കുറ്റരോപിതനായ വ്യക്തിയാണ് പൊലീസിനെതിരെ സമരത്തിന് നേതൃത്വം നല്‍കിയത്. അതുകൊണ്ട് തന്നെ ആലുവ സംഭവത്തില്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ആലുവയ്ക്ക് അടുത്ത് ‘സുഡാപ്പി നഗര്‍’ എന്ന പേരില്‍ സ്ഥലമുണ്ട്. ഇവിടം കേന്ദ്രീകരിച്ചാണ് ബോംബ് ഇസ്മായിലിന്റെ പ്രവര്‍ത്തനം. ആലുവയില്‍ പൊലീസ് നടത്തിയ ക്രൂര മര്‍ദ്ദനത്തെ സര്‍ക്കാര്‍ ന്യായീകരിക്കില്ല. എന്നാല്‍ ക്രിമിനല്‍ സ്വഭാവമുള്ളവരാണ് പ്രശ്നമുണ്ടാക്കിയത്. പൊലീസുകാരെ അക്രമിച്ചത് ഉസ്മാനാണ്. ഇയാള്‍ക്കെതിരെ മുമ്പും പൊലീസിനെ ആക്രമിച്ചതിന് കേസുണ്ട്. ഇയാളുടെ വണ്ടിയിലല്ല പൊലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനം തട്ടിയത്. അനസ് എന്നയാളായിരുന്നു ഈ വണ്ടിയുമായി അവിടെ ഉണ്ടായിരുന്നത്. ഹാരീസ് എന്നയാളുടെ വാഹനത്തിലാണ് തട്ടിയത്. അനസും ഹാരീസുമെല്ലാം ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. സംഗതി ഇങ്ങനെ എല്ലാം ആയിരിക്കെ ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പോലിസല്ല, തങ്ങളൊക്കെ തന്നെ എന്ന് വരുതിത് തീര്‍ക്കാന്‍ സംഘം ചേര്‍ന്നു ശ്രമിച്ചുവെന്നാണ് ആരോപണം.
ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്ധനാണ് ഇസ്മായി എന്നത് കൊണ്ടാണ് ബോംബ് ഇസ്മയില്‍ എന്ന പേരു കൈവന്നത്. ആലുവ കുഞ്ചാട്ടുകരയില്‍ പ്രവാസി യുവാവിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരുന്നു. തടിയന്റവിട നസീറിന്റെ കൂട്ടാളികളായിരുന്നവര് ഉള്‍പ്പെട്ട കവര്‍ച്ചാ സംഘത്തെ നയിച്ചിരുന്നത് ബോം ഇസ്മയിലാണ്. 2012ല്‍ ഈ കേസിലും ബോംബ് ഇസ്മായിലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂവലറി ഉടമയില്‍ നിന്നും രണ്ടര കിലോ സ്വര്‍ണം കവര്‍ച്ച ചെയ്തതിനായിരുന്നു ഈ അറസ്റ്റ്.
നോമ്പ് തുറയ്ക്കുള്ള സാധനങ്ങള്‍ വാങ്ങി ബൈക്കില്‍ വീട്ടിലേക്ക് പോകുന്നവഴി ഈ സമയം അമിത വേഗതയില്‍ എത്തിയ മഫ്തി പൊലീസിന്റെ സ്വകാര്യ കാര്‍ ഉസ്മാനെ ഇടിച്ച് തെറിപ്പിക്കുകയായിരുവെന്നും തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ ഉസ്മാനെ മര്‍ദ്ദിക്കുകയായിരുന്നെന്നുമാണ് മൂത്ത സഹോദരന് കുഞ്ഞുമുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ ഇവര്‍ പൊലീസാണെന്നും മഫ്തിയിലാണെന്നും പറഞ്ഞിരുന്നെങ്കില്‍ പ്രശ്നം ഇത്ര വഷളാവുകയുമില്ലായിരുന്നെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ഉസ്മാന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നാട്ടുകാരും കുടുംബവും രാഷ്ട്രീയപ്രവര്‍ത്തകരും പ്രചരിപ്പിക്കുന്നത് കള്ളമാണെന്ന് എടത്തല പൊലീസ്. പോക്സോ കേസിലെ പ്രതിയെ പിടികൂടാനാണ് മഫ്തിയില്‍ സ്വകാര്യ വാഹനത്തില്‍ പോയത്. പോക്സോ പ്രതികളും അഫ്സല്, ജലീല്‍ ,പുഷ്പരാജ് എന്നീ പൊലീസുകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.വരുന്ന വഴി കാറ്ബൈക്കില് മുട്ടിയെന്ന കാര്യം സത്യമാണ് പക്ഷേ ഉസ്മാന്റെ വാഹനത്തിലല്ലെന്ന് മാത്രം. ഇതോടെ നോമ്പ് തുറക്കുള്ള സാധനങ്ങളുമായി മടങ്ങവേ ഉസ്മാന്റെ വാഹനത്തില്‍ മഫ്തി പൊലീസിന്റെ സ്വകാര്യ വാഹനം ഇടിക്കുകയായിരുന്നെന്ന വാദം പൊളിഞ്ഞു. ഇത് കണ്ടുകൊണ്ട് അവിടെ എത്തിയ ഉസ്മാന് മനഃപൂര്‍വ്വം വാക്കുതര്‍ക്കം ഉണ്ടാക്കി മഫ്തിയിലുണ്ടായിരുന്ന പൊലീസിനെ മര്‍ദ്ദിക്കുകയായിരുന്നു. കാറോടിച്ച അഫ്സല് എന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉസ്മാന് അടിച്ചു. പിന്നീടാണ് അഫ്സല് തിരിച്ചടിച്ചത്. പിന്നീട് കാറിലുണ്ടായിരുന്ന പൊലീസുകാര്‍ ഉസ്മാനെ പിടിച്ച് കാറില്‍ കയറ്റി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസേടുത്തു. അപ്പോഴേക്കും നാട്ടുകാരും രാഷ്ട്രീയകാരും എടത്തല പൊലീസ് സ്റ്റേഷനിലെത്തി. മെഡിക്കലിന് ഉസ്മാനെ കൊണ്ടുപോകാന്‍ നേരം ആളുകള്‍ പ്രകോപിതരായി.അതേസമയം ഇയാള്‍ക്കെതിരെ 2011ല്‍ 1541/11 പ്രകാരം ആലുവ കൊച്ചിന് ബാങ്ക് കവലയില്‍ ലോറി ഡ്രൈവറായിരുന്ന സന്തോഷ് കുമാര്‍ എന്നയാളെ തട്ടിക്കൊണ്ട് പോയ സംഭവത്തിലും ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയ അന്നത്തെ ആലുവ എസ്ഐ നിഷാദ് ഇബ്രാഹിമിനേയും സംഘത്തെയും മര്‍ദ്ദിച്ച സംഭവത്തിലും ഉസ്മാന് പ്രതിയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ആലുവ പരിസരപ്രദേശങ്ങളില്‍ ചില ഗ്രാമങ്ങളിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ചില തീവ്രവാദ ബന്ധ ആരോപണുയര്‍ന്ന സംഘടനകളാണെന്ന ആക്ഷേപം മുമ്പു ഉയര്‍ന്നിരുന്നു.പല ക്രിമിനല്‍ തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഉയര്‍ന്നു കേട്ട പല സ്ഥലങ്ങളും ഇവരുടെ ഭരണത്തില്‍ കീഴിലെന്ന മട്ടിലാണ് കാര്യങ്ങള്‍. പോലിസിന് പോലും ഇവരെ നിയന്ത്രിക്കാനാവാത്ത അവസ്ഥയുണ്ട്. വൈകാരിക വര്‍ഗ്ഗീയ വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടു വന്ന് ഇരവാദവുമായി പോലിസിനെ പ്രതികൂട്ടിലാക്കാന്‍ ഇവര്‍ക്ക് എളുപ്പത്തില്‍ കഴിയുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ഇവര്‍ക്കുണ്ട്. മാധ്യമങ്ങളെ ഇരവാദം ഉപയോഗിച്ച് സ്വാധീനിച്ച് പോലിസിനെ കുടുക്കാനുള്ള ശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് പോലിസ് കേന്ദ്രങ്ങള്‍ രഹസ്യമായി പറയുന്നു.
പോലിസിനെ ശക്തമായി ഇടപെടുന്നതില്‍ നിന്ന് രാഷ്ട്രീയക്കാര്‍ ഇടപെട്ട തടയുന്ന അവസ്ഥയാണ് പലപ്പോഴും ഉണ്ടാകുന്നത്. എല്ലാ കക്ഷിക്കാരെയും ഇവര്‍ ഉപയോഗിക്കുന്നു. ആലുവ സ്വതന്ത്ര റിപ്പബ്ലിക് അല്ല എന്ന് മുഖ്യമന്ത്രിക്ക് ഓര്‍മ്മപ്പെടുത്തേണ്ടി വന്നത് കാര്യങ്ങള്‍ വളരെ ഗൗരവകരമെന്ന ചിത്രമാണ് പങ്കുവെക്കുന്നത്.
Discussion about this post