തിരുവനന്തപുരം: തിരുവനന്തപുരത്ത് പകര്‍ച്ച വ്യാധി പടരുന്നു. എലിപ്പനിയും ഡെങ്കിപ്പനിയും വയറിളക്കരോഗങ്ങളും പടരുകയാണ് . മാലിന്യം നീക്കാനും കൊതുകു നശീകരണത്തിനും മുന്‍കൈ എടുക്കാത്തതാണ് രോഗങ്ങള്‍ പടരാന്‍ കാരണം. ജൂണ്‍ ഒന്നു മുതല്‍ കഴിഞ്ഞ ദിവസം വരെ തിരുവനന്തപുരം ജില്ലയില്‍ മാത്രം 6683 പേരാണ് പനിക്കിടക്കിലായത് .
കൊതുകു ജന്യ രോഗങ്ങള്‍ക്കൊപ്പം എലിപ്പനിയും വയറിളക്ക രോഗങ്ങളും പിടിമുറുക്കി കഴിഞ്ഞു . മഴക്കാല ശുചീകരണമടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേണ്ടപോലെ ഉണ്ടാകാത്തത് തിരിച്ചടിയായി . കടലാക്രമണത്തില്‍ ഉള്ളതെല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളിലെത്തിയവര്‍ക്കും പറയാനുള്ളത് വ്യാധികളൊഴിയാത്ത ദിനങ്ങളെക്കുറിച്ച്
ജൂണ്‍ മാസം പത്ത് ദിവസം പിന്നിടുമ്പോള്‍ ഡെങ്കി സ്ഥിരീകരിച്ചത് 8 പേര്‍ക്ക് . രോഗലക്ഷണങ്ങളോടെ ചികില്‍സയിലുള്ളത് 27പേർ . എലിപ്പനി പിടിപെട്ടത് 7 പേര്‍ക്കാണ്. 8 പേര്‍ രോഗലക്ഷണങ്ങളോടെ ചികല്‍സയിലാണ് . വിളപ്പില്‍ , വിളവൂർക്കൽ , പള്ളിച്ചൽ എന്നിവിടങ്ങളിലാണ് എലിപ്പനി ബാധ കൂടുതല്‍. തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ചേർന്നു പ്രതിരോധ പ്രവർത്തനങ്ങൾ ഊജിതമാക്കാനും മരുന്നുകളടക്കം വാങ്ങി സൂക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസർ അറിയിച്ചു . പനി ബാധിച്ചാൽ സ്വയം ചികില്‍സ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട് .
Discussion about this post