അവയവക്കച്ചവടത്തിന്റ ഹബ്ബായി തമിഴ്നാട് മാറുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ മസ്തിഷ്കമരണം സംഭവിയ്ക്കുന്ന ആളുകളില്‍ നിന്ന് എറ്റുക്കുന്ന അവയവങ്ങളില്‍ വലിയൊരുഭാഗവും വിദേശികളായ രോഗികള്‍ക്കായാണ് ഉപയോഗിയ്ക്കുന്നതെന്ന് കണ്ടെത്തി.
വന്‍കിട കോര്‍പ്പറെറ്റ് ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്ന വിദേശികളായ രോഗികള്‍ക്കാണ് മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ അധികവും നല്‍കുന്നത്. 2017ല്‍ ആകെ ഹൃദയമാറ്റ ശസ്ത്രക്രീയകളുടെ 25 ശതമാനവും വിദേശികള്‍ക്കാണ് നല്‍കിയത്. നാട്ടുകാരായ രോഗികള്‍ ശസ്ത്രക്രീയ നടക്കാതെ മരണപ്പെട്ടുകൊണ്ടിരിയ്ക്കുമ്പോഴാണ് വിദേശികളാായ രോഗികള്‍ക്ക് ഈ പരിഗണന.
”തദ്ദേശിയരുടെ ഹൃദയങ്ങള്‍ ഇന്ത്യക്കാരായ രോഗികള്‍ക്ക് മാച്ച് ചെയ്യുന്നില്ല എന്ന് പറയാനാകില്ല. എങ്ങനെയാണത് സംഭവിയ്ക്കുക്?. ഇന്ത്യക്കാര്‍ നല്കുന്ന പണം വിദേശികള്‍ നല്കുന്ന പണത്തിന്എറ അത്ര വരുന്നില്ല എന്നേ പറയാനാകൂ. വിദേശരോഗികള്ക്കായി ആശുപത്രികളിലെ വെയിറ്റിങ്ങ് ലിസ്റ്റ് തിരുത്തുന്നു എന്ന് വേണം കരുതാന്‍. അത്യാഗ്രഹം കാരണം നമ്മള് നാട്ടുകാരായ രോഗികളെ പരിഗണിയ്ക്കുന്നില്ല എന്നാണതിനര്‍ത്ഥം.” ദേശീയ അവയവമാറ്റ സംഘടനയുടെ ഡയറക്ടര്‍ പ്രൊഫസര്‍ വിമല്‍ ഭണ്ഡാരി പറഞ്ഞു.
ആര്‍ക്കെങ്കിലും മസ്തിഷ്കമരണം സംഭവിച്ചാല്‍ അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടെങ്കില്‍ ആദ്യം ഒരു ഇന്ത്യക്കാരനു നല്‍കണമെന്നാണ് നിയമം. ഒരു ഇന്ത്യക്കാരനോ എന്‍ ആര് ഐയോ ഇല്ലെങ്കില്‍ മാത്രമേ വിദേശിയ്ക്ക് അവയവം നല്‍കാനാകൂ. ഈ നിയമം മനപ്പൂര്‍വം തെറ്റിയ്ക്കുന്നതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.
Discussion about this post