ഡല്‍ഹി; സുഹൃത്തിനെ കൊന്ന് മൃതദേഹം യമുനയില്‍ ഒഴുക്കന്‍ ശ്രമിച്ച മൂന്ന് പേര് പിടിയില്‍. 23 വയസ്സുള്ള സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച് യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ട് മലയാളികളടക്കം മൂന്നു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തത്. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു വിളിക്കുന്ന മലയാളി മനോജ് പിള്ള എന്നിവരാണു പിടിയിലായത്. ഇവരോടെപ്പം മുറിയില്‍ താമസിച്ചിരുന്ന ദീപാംശുവിനെയാണ് ഞായറാഴ്ച രാത്രി ഇവര്‍ കൊലപ്പെടുത്തി മൃതദേഹം നദിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചത്.
ഒരുമിച്ച് താമസിക്കുന്ന ഇവര്‍ ഞായറാഴ്ച മദ്യപിക്കുകയും പിന്നീടു തുടങ്ങിയ വാക്കു തര്‍ക്കം കൈയേറ്റത്തിലും കൊലപാതകത്തിലും അവസാനിക്കുകയുമായിരുന്നു. വിശാല്‍ ത്യാഗിയുടെ അനന്തിരവനാണ് കൊല്ലപ്പെട്ട ദീപാംശു.
മനോജ് പിള്ള നേരത്തേ ഉത്തരാഖണ്ഡിലായിരുന്നു. ഗ്രേറ്റർ നോയിഡയിൽ എത്തിയത് അടുത്ത കാലത്താണ്. അഞ്ചു മാസമായി ഈ നാലു പേരും ഒരുമിച്ച് ഗ്രേറ്റർ നോയിഡയിൽ താമസിക്കുകയായിരുന്നു. ഞായറാഴ്ച വഴക്കിനെത്തുടർന്ന് വിശാലും പൗരുഷും കൂടി ദീപാംശുവിന്റെ കൈയും കാലും പിടിച്ചു വയ്ക്കുകയും മനോജ് പിള്ള കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.
പിന്നീട് ദീപാംശുവിന്റെ ശരീരം തുണ്ടു തുണ്ടാക്കി സ്യൂട്ട്കേസിൽ നിറച്ച് യമുനാ നദിയിൽ തള്ളാനായി കൊണ്ടു പോവുകയായിരുന്നു. ഇവരുെട മറ്റൊരു സുഹൃത്ത് ലാഖോയുടെ കാർ ഇതിനു വേണ്ടി ചോദിച്ചുവെങ്കിലും കിട്ടിയില്ല. പിന്നീട് ഒരു ഇ–റിക്ഷയിൽ സ്യൂട്ട് കേസുമായി പോകവേ രക്തത്തുള്ളികൾ ഇറ്റു വീഴുന്നതു കണ്ടാണു പൊലീസ് ഇവരെ ചോദ്യം ചെയ്തതും പിടി കൂടിയതും.
Discussion about this post