അരവിന്ദ് കെജ്രിവാളിന് ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ പ്രതിഷേധസമരം നടത്താന്‍ ആരാണ് അനുമതി നല്‍കിയതെന്ന് ഡല്‍ഹി ഹൈക്കോടതി. സമരത്തിന്റെ പേരില്‍ ആര്‍ക്കും ആരുടെയെങ്കിലും ഓഫിസിലോ വീട്ടിലോ കുത്തിയിരിപ്പു നടത്താനാവില്ലെന്ന് ഹൈക്കോടതി ശക്തമായ താക്കീതു നല്കി. ഇതിനെ സമരം എന്നു വിളിക്കാനാവില്ലെന്നും കോടതി പറഞ്ഞു. കെജരിവാള്‍ ചെയ്യുന്നതിനെ സമരം എന്നു വിളിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും മന്ത്രിമാര്‍ വിളിക്കുന്ന യോഗങ്ങളില്‍ ഐഎസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു എന്നാല്‍ കോടതിയുടെ മുന്‍പിലുള്ള പ്രശ്നം അതല്ലെന്നും ഗവര്‍ണറുടെ ഓഫിസില്‍ മുഖ്യമന്ത്രി നടത്തുന്ന കുത്തിയിരിപ്പാണെന്നും കോടതി വ്യക്തമാക്കി. കെജരിവാളിന്രെ സമരം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ വിജേന്ദര്‍ ഗുപ്ത നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ സമരം നടത്താനുള്ള തീരുമാനം വ്യക്തിപരമാണോ അതോ ക്യാബിനറ്റ് തീരുമാനപ്രകാരമാണോയെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തിപരമായ തീരുമാനമെന്നായിരുന്നു കേജ്രിവാളിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി. സമരം നടത്താന്‍ ലഫ്. ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ടോ? ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ സമരം നടത്തുന്നതിന്റെ സാഹചര്യമെന്താണ്? എന്നും കോടതി ചോദിച്ചു.
ഇക്കഴിഞ്ഞ 11ാം തീയ്യതി മുതലാണ് അരവിന്ദ് കെജ്രിവാള് ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ അനില്‍ ബൈജാലിന്റെ വസതിയില്‍ സമരം ആരംഭിച്ചത്. അരവിന്ദ് കെജ്രിവാളിനെ കൂടാതെ 3 ആം ആദ്മി മന്ത്രിമാരും സമരത്തിലുണ്ട്. ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്, വികസന മന്ത്രി ഗോപാല്‍ റായ് എന്നിവരാണ് ബെയ്ജിങ്ങിന്റെ സന്ദര്‍ശക റൂമില്‍ പ്രതിഷേധ സമരം നടത്തുന്നത്.
Discussion about this post