Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഇടത് ബംഗാള്‍ മറവിയിലേക്ക് തള്ളിയിട്ട നവോത്ഥാന നായകരെ ഉയര്‍ത്തി കാട്ടാന്‍ ബിജെപി: ”ബംഗാളിന് പറയാനുള്ള കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ ചരിത്രം മാത്രമല്ല”

by Brave India Desk
Aug 6, 2018, 07:32 pm IST
in India
Share on FacebookTweetWhatsAppTelegram

 


വര്‍ഷങ്ങള്‍ നീണ്ട ഇടത് ഭരണത്തിനിടയില്‍ മനപൂര്‍വ്വം മറവിയിലേക്ക് തള്ളിയിട്ട ബംഗാളിലെ ചരിത്രനായകരെയും സാംസ്‌ക്കാരിക നേതാക്കളെയും ഉയര്‍ത്തി കാട്ടാന്‍
ബിജെപി. ബിജെപി ഉയര്‍ത്തി പിടിക്കുന്ന പ്രത്യയശാസ്തം ബംഗാളിന് അന്യമല്ല എന്ന് പുതിയ തലമുറയെ ഓര്‍മ്മിപ്പിക്കുകയാണ് ദൗത്യം. നവോത്ഥാന നായകനായ രാജ്യ നാരായണ്‍ ബസു, ഹിന്ദു മുസ്ലിം സമൂഹത്തിന് പൊതുവായ സംസ്‌കാരമുണ്ടെന്ന് വാദിച്ചിരുന്ന റെസ ഉല്‍ കരിം, ഹിസ്റ്ററി ഓഫ് ഹിന്ദു കെമിസ്റ്റിറി എന്ന പുസ്തകത്തിന്റെ രചയിതാവായ ആചാര്യ പ്രഫുല്ല ചന്ദ്ര, രാമാനന്ദ ചാറ്റര്‍ജി തുടങ്ങിയ സാംസ്‌ക്കാരിക നായകരെ ഉയര്‍ത്തി കൊണ്ടുവരാനാണ് ബിജെപി പദ്ധതിയിടുന്നത്.

ബംഗാള്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഒരു അമരക്കാരനായ രാജ്യനാരായണ്‍ ബസു 1867ല്‍ പുരാതന ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ഒരു ആഘോഷം നടത്താനായി ഹിന്ദു മേള സംഘടിപ്പിച്ചിരുന്നു. ഈ മേള പിന്നീട് ജതിയാ മേള എന്നും സ്വദേശി മേള എന്നും അറിയപ്പെട്ടിരുന്നു. ഇത് ഹിന്ദുക്കളുടെ നവോത്ഥാനം കൂടിയായിരുന്നു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഇന്ത്യയില്‍ വേദങ്ങളുടെ കാലഘട്ടം മുതലുള്ള രാസവസ്തുക്കളെപ്പറ്റിയുള്ള ഇന്ത്യക്കാരുടെ അറിവിനെ വരച്ചു കാട്ടിയ പുസ്തകമായിരുന്നു ‘ഹിസ്റ്ററി ഓഫ് ഹിന്ദു കെമിസ്ട്രി’. ഇത് എഴുതിയത് ആചാര്യ പ്രഫുല്ല ചന്ദ്ര റോയ് ആയിരുന്നു.

റെസാഉല്‍ കരീം എന്ന ദേശീയവാദി മുസ്ലീങ്ങളുടെ രണ്ട് രാജ്യ സിദ്ധാന്തത്തെ എതിര്‍ത്തിരുന്നു. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരു പൊതുവായ സംസ്‌ക്കാരമുണ്ടെന്ന് അദ്ദേഹം വാദിച്ചു.

1930, 1940 കാലഘട്ടത്തില്‍ ഹിന്ദുക്കളുടെ പടയൊരുക്കത്തിന് നേതൃത്വം വഹിച്ചത് രാമാനന്ദ ചാറ്റര്‍ജിയായിരുന്നു.

ഇതുപോലുള്ള മറക്കപ്പെട്ട് നേതാക്കന്മാരുടെ പാരമ്പര്യവും പൈതൃകവും ഉയര്‍ത്തികൊണ്ടുവരാനാണ് ബി.ജെ.പിയുടെ പദ്ധതി. 2019ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിന്റെ ജീവ സതത്ത്വത്തില്‍ ഒരു മാറ്റം കൊണ്ടുവരാനും ബംഗാളികളുടെ വ്യക്തിത്വത്തെ പുനര്‍വ്യഖ്യാനിക്കാനുമാണ് ലക്ഷ്യമെന്നും ബിജെപി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. പദ്ധതിയുടെ ഭാഗമായി ശ്യാമ പ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷന്‍ (എസ്.പി.എം.ആര്‍.എഫ്) വരുന്ന രണ്ട് വര്‍ഷം പല സാമൂഹിക-സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. ‘ചിലര്‍ ഞങ്ങള്‍ ഇന്ത്യയുടെ പുരാതനമായ അറിവുകളെ കുറിച്ച് പറയുമ്പോള്‍ കളിയാക്കും. എന്നാല്‍ ആചാര്യ പ്രഫുല്ല ചന്ദ്ര റോയുടെ പുസ്തകം വായിച്ചാല്‍ അവരുടെ കാഴ്ചപ്പാട് മാറും,’ എസ്.പി.എം.ആര്‍.എഫ് തലവന്‍ അനിര്‍ഭന്‍ ഗാംഗുലി പറയുന്നു. ഈ മാസം ബുര്‍ദ്വാനിലെ ബിര്‍ഭുമിലും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ സാമ്പത്തിക വിദഗ്ദ്ധന്‍ ബിബക് ദേബ്റോയും പങ്കെടുക്കും.

ബംഗാളില്‍ ഇത്തരം സാംസ്‌കാരിക പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കുമ്പോഴും ഇടത് ചിന്താഗതിക്കാരെ എതിര്‍ക്കുന്നില്ലായെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ‘മുമ്പുണ്ടായിരുന്ന ഇടത് പക്ഷ നേതാക്കന്‍മാരുടെ ത്യാഗം ആര്‍ക്കും മറക്കാനാകുന്നതല്ല. എന്നാല്‍ ഇപ്പോഴുള്ള നേതാക്കന്‍മാര്‍ക്കിടയിലുള്ള മൂല്യച്ച്യുതിയെ വരച്ച് കാണിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് ‘ ദക്ഷിണ ബംഗാളിന്റെ ആര്‍.എസ്.എസ് സെക്രട്ടറി ജിഷ്ണു ബസു പറയുന്നു.

ബിജെപിയുടെ നീക്കത്തിനെതിരെ ബംഗാളിലെ ഇടത് ബുദ്ധിജീവികള്‍ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ ഈ നീക്കം ജനങ്ങളുടെ സാമ്പത്തികമായ ചോദ്യങ്ങളെ ഒഴിവാക്കാനാണെന്ന് ചന്ദര്‍നഗര്‍ കോളേജിലെ പ്രിന്‍സിപ്പലും രാഷ്ട്രീയ നിരീക്ഷകനുമായ ദേബബിഷ് സര്‍ക്കാര്‍ പറയുന്നു.ബംഗാളിലെ ജനങ്ങള്‍ മതേതര ആശയങ്ങളിലും പുരോഗമന ആശയങ്ങളിലും വിശ്വസിക്കുന്നവരാണ്. അവര്‍ക്ക് ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങള്‍ സ്വീകാര്യമാകില്ലായെന്ന് ബംഗാള്‍ കോണ്‍ഗ്രസ് നേതാവ് ആധിര്‍ ചൗധരി വാദിക്കുന്നു.

Tags: BJPbengalRenaissance
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies