റാഫേല്‍ ഇടപാടിന് തുടക്കിട്ടത് യു.പി.എ സര്‍ക്കാരാണെന്നും പിന്നീട് അവര്‍ തന്നെ അത് മുടക്കുകയും ചെയ്തുവെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. കരാറില്‍ ഒപ്പിടാന്‍ കഴിയാത്ത യു.പി.എ സര്‍ക്കാര്‍ ഇപ്പോള്‍ അതിനെപ്പറ്റി എന്തിനാണ് വാചാലരാകുന്നതെന്ന് അവര്‍ ചോദിച്ചു.
അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നും ഭീഷണി വര്‍ധിച്ച് വരുന്നുവെന്ന് ചൂണ്ടിക്കാട്ടി യുദ്ധവിമാന ശേഖരം വര്‍ധിപ്പിക്കണമെന്ന് ഇന്ത്യന്‍ വ്യോമസേന ആദ്യമായി ആവശ്യപ്പെടുന്ന്ത 2000ലായിരുന്നുവെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഇതിന് വേണ്ടി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം 126 വിമാനങ്ങല്‍ ആവശ്യമാണെന്ന് അന്നത്തെ പ്രതിരോധ മന്ത്രാലയം കണ്ടെത്തി. തുടര്‍ന്ന് 2007ല്‍ യുദ്ധവിമാനങ്ങള്‍ക്കായി യു.പി.എ സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചുവെന്നും ഇതില്‍ റാഫേലിനെ തിരഞ്ഞെടുക്കാന്‍ 2012ല്‍ തീരുമാനിക്കുകയായിരുന്നുവെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. തുടര്‍ന്ന് 2013ല്‍ റാഫേല്‍ വിമാനങ്ങളുടെ ആജീവനാന്ത പരിപാലന ചെലവില്‍ വ്യക്തത വരുത്താന്‍ സാധിക്കാത്തത് പ്രതിരോധ മന്ത്രി എ.കെ.ആന്റണി കരാറില്‍ ഒപ്പിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ശേഷം എന്‍.ഡി.എ സര്‍ക്കാര്‍ വന്നപ്പോള്‍ 36 റാഫേല്‍ വിമാനങ്ങള്‍ക്കുള്ള കരാറില്‍ ഒപ്പിട്ടു. വിമാനങ്ങളുടെ എണ്ണം കുറച്ചതില്‍ ക്രമക്കേടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുകയായിരുന്നു. എന്നാല്‍ പൂര്‍ണ്ണ യുദ്ധസജ്ജമായ നിലയില്‍ യു.പി.എ സര്‍ക്കാര്‍ വിമാനം വാങ്ങുകയായിരുന്നെങ്കില്‍ ഓരോ വിമാനത്തിനും 1705 കോടി രൂപ ആകുമെന്നും എന്‍.ഡി.എ സര്‍ക്കാര്‍ ഇത് വാങ്ങുമ്പോള്‍ ഒരു വിമാനത്തിന് ആകെ 1670 കോടി രൂപയെ ആവുകയുള്ളുവെന്നും അവര്‍ പറഞ്ഞു.
ഇത് കൂടാതെ 126 വിമാനങ്ങള്‍ക്ക് പകരം 36 വിമാനങ്ങള്‍ വാങ്ങുന്നതിനെപ്പറ്റിയും കോണ്‍ഗ്രസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 18 വിമാനങ്ങള്‍ മാത്രമാണ് ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍ നിന്നു വാങ്ങാന്‍ തീരുമാനിച്ചിരുന്നതെന്നും ബാക്കി 108 എണ്ണം ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിര്‍മിക്കാനായിരുന്നു പദ്ധതിയെന്നും നിര്‍മ്മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി. അതേസമയം ഒരു വര്‍ഷം 8 വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണു നിലവില്‍ എച്ച്എഎല്ലിനുള്ളതെന്നും 108 വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ സമയമേറെയെടുക്കുമെന്നും അവര്‍ പറഞ്ഞു. ഇത് കൊണ്ടാണ് 36 വിമാനങ്ങള്‍ വാങ്ങിക്കാന്‍ പദ്ധതിയിട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റാഫേല്‍ വിവാദത്തെച്ചൊല്ലി തര്‍ക്കം നടക്കുമ്പോഴും യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ മറ്റൊരു വന്‍ കരാറിനു കൂടി കേന്ദ്രം നീക്കം ആരംഭിച്ചുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 110 യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയ്ക്ക് താല്‍പര്യമുണ്ടെന്നും 1.4 ലക്ഷം കോടി രൂപയുടെ ഈ പദ്ധതി പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ കരാറുകളിലൊന്നാവുമെന്നും പറയപ്പെടുന്നു.
Discussion about this post