ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത് നാഗിൽ സൈനികനെ വിഘടന വാദികൾ കല്ലെറിഞ്ഞു കൊന്നു. ബോർഡർ റോഡ്സ് ഓർഗനൈസേഷന് സുരക്ഷ ഒരുക്കുന്ന ടീമിലെ ജവാൻ രാജേന്ദ്ര സിംഗാണ് കല്ലേറിൽ കൊല്ലപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദേശീയ പാതയിലെ ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിനിടെയാണ് ജവാനുനേരെ ഒരുകൂട്ടമാള്‍ക്കാര്‍ ആക്രമണം നടത്തിയത്. മറ്റുള്ളവര്‍ക്ക് സുരക്ഷയൊരുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രസിംഗിനെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല.ഉത്തരഖണ്ഡിലെ ബദേന സ്വദേശിയായ രാജേന്ദ്ര സിംഗ് സൈന്യത്തിൽ ചേർന്നിട്ട് രണ്ടു വർഷമേ ആയിട്ടുള്ളു. ഇരുപത്തിരണ്ട് വയസ്സായിരുന്നു അദ്ദേഹത്തിന്.
NH 44 ലെ അനന്തനാഗ് ബൈപാസ് ജംഗ്ഷനിലൂടെ ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് വാഹനവ്യൂഹം കടന്നുപോകുന്നതിനിടെയാണ് ശക്തമായ കല്ലേറുണ്ടായത്. പരിക്കേറ്റ രാജേന്ദ്രസിംഗിനെ പെട്ടെന്ന് തന്നെ പ്രഥമശ്രുശ്രൂഷ നല്കി 92 ബെയ്സ് ആശുപത്രിയില്‍ എത്തിച്ചു കുറച്ചു നേരത്തിനകം മരണം സംഭവിച്ചു.
കാശ്മീരില്‍ മറ്റു രണ്ടിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ രണ്ട് ജവാന്മാര് കൂടി വീരമൃത്യു വരിച്ചു. മാല്ഗുനിപുരയില് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ലാന്‍സ് നായിക് ബ്രജേഷ് കുമാര്‍ ജീവന് വെടിഞ്ഞു. 2004ല്‍ കരസേനാ ഉദ്യോഗസ്ഥനായ അദ്ദേഹം ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലെ നനാവിന് എന്ന ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ലാന്‍സ് നായിക് ബ്രജേഷ് കുമാര്‍. മുപ്പത്തിരണ്ട് വയസ്സായിരുന്നു. ഭാര്യയും ചെറിയ മകളുമുണ്ട്. ഫുല്‍വാമയിലെ ലുറാഗാം കരസേനാ ക്യാമ്പിലേക്കുണ്ടായ വെടിവയ്പ്പില്‍ ഗംസിയമ്ലിയന എന്ന ഇരുപത്തിമൂന്നുകാരനായ ജവാനും വെടിയേറ്റു വീരമൃത്യു വരിച്ചു. മിസോറാമിലെ റംഗ്ടേക്വാന് എന്ന ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഇദ്ദേഹം. വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് ജവാന്മാരാണ് ജീവന് വെടിഞ്ഞത്.
Discussion about this post