ന്യൂഡൽഹി; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയിട്ടും റായ്ബറേലിയും അമേഠിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താനാവാതെ പ്രതിസന്ധിയിലായി കോൺഗ്രസ്. ഇരു ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ സംബന്ധിച്ച അസ്‌പെൻസ് അവസാനിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. തീരുമാനം എടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ അത് പ്രഖ്യാപിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.ആരും പേടിക്കേണ്ട, ആരും ഓടിപ്പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപനം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ അമേഠിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.’അമേഠി മാംഗേ ഗാന്ധി പരിവാർ (അമേഠി ഗാന്ധി കുടുംബത്തെ ആവശ്യപ്പെടുന്നു)’ എന്ന മുദ്രാവാക്യം കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു.
ഇന്നലെ പ്രതിസന്ധിയിലായ ഇരുമണ്ഡലങ്ങളിൽ ഏതിലെങ്കിലും ഒന്നിൽ മത്സരിക്കാനായി രാഹുൽ ഗാന്ധി പാർട്ടിയ്ക്ക് മുൻപിൽ ഒരു ഉപാധി വച്ചിരുന്നു.
ഉത്തരേന്ത്യയിൽ മത്സരിക്കുന്ന മണ്ഡലത്തിൽ വിജയിച്ചാലും വയനാട് ലോക്സഭാ മണ്ഡലം കൈവിടാനാവില്ലെന്നാണ് രാഹുൽ വച്ച ഉപാധി. രണ്ടാമത്തെ സീറ്റിൽ ജയിച്ചാലും വയനാട് ഉപേക്ഷിക്കില്ലെന്നും ഇതിന് സമ്മതമാണെങ്കിൽ അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കാമെന്നുമാണ് ഉപാധി വച്ചത്.
ഇതിനെ നൂറ്റാണ്ടിന്റെ മണ്ടത്തരമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇത്തരമൊരു ഉപാധി രണ്ടാമത്തെ മണ്ഡലത്തിലെ വോട്ടർമാരെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്നും വെറുതെ മത്സരിച്ച് മണ്ഡലത്തിൽ വിജയിച്ച് ഉപേക്ഷിക്കാനെന്ന് പ്രഖ്യാപിച്ചാൽ കുടുംബത്തിൽ നിന്നല്ലാതെ മറ്റൊരു വോട്ട് പോലും ലഭിക്കില്ലെന്നും പരിഹാസങ്ങൾ ഉയരുന്നുണ്ട്
Discussion about this post