അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത 1400 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു . എറാണാകുളം ജില്ലയില്‍ വിവിധ ഇടങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രടറി എ.എന്‍ രാധാകൃഷ്ണന്‍ , ജില്ലാസെക്രടറിമാരായ എം.എ ബ്രഹ്മരാജ് , എം.എന്‍ ഗോപി എന്നിവരും കേസ് എടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു . ഗതാഗതം തടസ്സപ്പെടുത്തല്‍ , അനധികൃതമായി സംഘം ചേരല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് .
അങ്കമാലിയില്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ:കെ.എസ് രാധാകൃഷ്ണന്‍ , മുന്‍ ഡിജിപി എം.ജി.എ രാമന്‍ എന്നിവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണത്തിന് ശേഷം കേസെടുക്കുമെന്നും പോലീസ് അറിയിച്ചു . അയ്യപ്പ ജ്യോതിയുടെ വീഡിയോ പരിശോധിച്ചുവരികയാണെന്നും കൂടുതൽപേർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു
ബിജെപിയുടെയും അയ്യപ്പകര്‍മ്മസമിതിയുടെയും നേതൃത്വത്തിലായിരുന്നു വിശ്വാസികള്‍ അണിനിറഞ്ഞ അയ്യപ്പ ജ്യോതി കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ തെളിയിച്ചത് . അങ്കമാലി , പെരുമ്പാവൂര്‍ , മൂവാറ്റുപുഴ , കുറുപ്പംപടി എന്നിവിടങ്ങളിലാണ് കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . നിലവില്‍ ഇവര്‍ക്കെതിരെ സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്
Discussion about this post