ഇരുപത്തഞ്ച് വര്‍ഷം മുന്‍പ് തനിക്കുനേരെ നടന്ന സിപിഎം ആക്രമണത്തെ കുറിച്ച് കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് സദാനന്ദന്‍മാസ്റ്ററുടെ പേസ്ബുക്ക് പോസ്റ്റ് . ഇത് രണ്ടാം ജന്മത്തിന്റെ രജത ജൂബില എന്നാണ് സദാനന്ദന് മാസ്റ്റര്‍ ആക്രമത്തെ ഓര്‍മ്മിക്കുന്നത്.
”ഇനി നടന്ന് വിലസേണ്ടെന്ന് അവര്‍……ഉറച്ച പദം വെച്ച് നടക്കുക തന്നെ ചെയ്യുമെന്ന് ഞാനും…. ജയിച്ചത് ഞാനാണ്. തോറ്റത് അവരും.”-സദാനന്ദന് മാസ്റ്റര്‍ കുറിക്കുന്നു. 1994 ജനുവരി 25 രാത്രി 8. 20 ഇന്നേക്ക് 25 വര്‍ഷം മുമ്പായിരുന്നു സിപിഎം അക്രമികള്‍ സദാനന്ദന് മാസ്റ്റര്‍ക്ക് നേരെ ആക്രമണം നടത്തിയത്. പഴയകാല ഫോട്ടോയും മാസ്റ്റര്‍ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇങ്ങനെ ആയിരുന്നു …..
അതെ, ഇന്നേക്ക് 25 വർഷം മുമ്പ് വരെ, കൃത്യമായി പറഞ്ഞാൽ 1994 ജനുവരി 25 രാത്രി 8. 20 വരെ ഇങ്ങനെ ആയിരുന്നു !!!
ഇത് രണ്ടാം ജന്മത്തിന്റെ രജത ജൂബിലി…..
എന്തോ, ജൂബിലി വർഷത്തിൽ വീണ്ടുമൊരു സർജറി. കാലം ഓർമകൾ പുതുക്കിയതാവാം.
ഇനി നടന്ന് വിലസേണ്ടെന്ന് അവർ……
ഉറച്ച പദം വെച്ച് നടക്കുക തന്നെ ചെയ്യുമെന്ന് ഞാനും…. ജയിച്ചത് ഞാനാണ്. തോറ്റത് അവരും.
ചുവപ്പ് ഭീകരതയ്ക്കെതിരെയുള്ള ജനമുന്നേറ്റത്തോടൊപ്പം, ജനരക്ഷായാത്രയിൽ ആയിരങ്ങളോടൊപ്പം പിണറായിലൂടെ തന്നെ കിലോമീറ്ററുകൾ നടന്നു., അന്ന് ആ നടത്തം അവസാനിപ്പിച്ചത് പിണറായിലുള്ള രമിത്തിന്റെ വീട്ടിലാണ്. അച്ഛനും മകനും ഒരു പ്രസ്ഥാനത്തിനായി ജീവാർപ്പണം നടത്തിയ പവിത്ര സ്മരണ ആവാഹിച്ചെടുത്തു കൊണ്ട്…..
കരുത്തായി, ആത്മബലമായി എന്റെ പ്രസ്ഥാനവും സഹോദരങ്ങളും. ഉണർവേകാൻ, ഉശിരേകാൻ ശാസ്ത്രശുദ്ധമായ ദർശനവും വിജയശാലിയായ കർമപദ്ധതിയും. പരിവർത്തിത സമാജമെന്ന ശുഭ പ്രതീക്ഷ. ഊന്നുവടിയായി സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമായ ജീവിത പങ്കാളി…..
സൈറൺ മുഴക്കി പാഞ്ഞു പോകുന്ന ആംബുലൻസിനെ കാണുമ്പോൾ ഇന്നും ഉൾക്കിടിലത്തോടെയുള്ള ഒരാവേശമാണ്. വിവരിക്കാനാവാത്ത ഒരു തരം മനോനില !!!
അദ്ഭുതം തോന്നാറുണ്ട്….
മരണം വന്നു തഴുകിയത് ഇന്നും ‘സുഖമുള്ള ‘ ഒരോർമയാണ്, സത്യം !! ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാനെന്ന ബോധമേ ഇല്ലാതായി… ഏറ്റവും സൂക്ഷ്മമായ ഒരു കണികയായി, ഭാരമേതുമില്ലാതെ അനന്തതയിൽ ഒഴുകി നടക്കുന്നതു പോലുള്ള അനിർവചനീയമായ ഒരനുഭവം ഇന്നും വ്യക്തമായി ഓർത്തെടുക്കാനാവുണ്ട്. അലിഞ്ഞലിഞ്ഞില്ലാതാകുന്നതു പോലുള്ള ഒരു ഫീൽ…. രസകരമാണത് !!!
പിന്നീട് സജീവ ലോകത്തേക്ക്.
19 സ്വയംസേവകരുടെ ജീവരക്തം ഇന്നെന്റെ ധമനികളിൽ… ഉയിർത്തെഴുന്നേൽക്കാൻ മറ്റെന്തു വേണം……
ഉള്ളിൽ തട്ടി ആഗ്രഹിക്കാറുണ്ട്, സംഘ കുടുംബങ്ങളിൽ അമ്മമാരുടെ, വേണ്ടപ്പെട്ടവരുടെ മാറത്തടിച്ചുള്ള കരച്ചിലുകളും ഏങ്ങലടികളും ഉയരാത്ത നാളുകൾ…. അതു വന്നണയുക തന്നെ ചെയ്യും.
”കണ്ണടർന്നു പൊയ്പ്പോയാലും
ഇതേ പാത കാണും
കാൽ തളർന്നുവീണെന്നാലും
ഇതേ പാത പുൽകും
നാവിതറ്റു നിലം പറ്റുകിലും
ഇതേ മന്ത്രമോതും
വരികയായ് ഞാൻ നിന്നുടെ പിന്നിൽ
നീ ഗമിക്കൂ മുന്നിൽ…..”
https://www.facebook.com/photo.php?fbid=1960659887365007&set=a.861207630643577&type=3&theater
Discussion about this post