തിരുവനന്തപുരത്ത് നടന്ന വി.എസ്.ഡി.പി കൺവൻഷൻ ഏകകണ്ഠമായി എൻ.ഡി.എയ്ക്ക് പിന്തുണ കൊടുക്കാനുള്ള തീരുമാനം അംഗീകരിച്ചു. കാലങ്ങളായി ഇടതു വലതു മുന്നണികളിൽ നിന്ന് അവഗണനയാണ് നേരിടുന്നത്. വൈകുണ്ഠ സ്വാമിയുടെ പേരിൽ സ്റ്റാമ്പിറക്കാനായി പിന്നാലെ നടന്നിട്ടും ശശി തരൂരും , എ. സമ്പത്തും അനുകൂല നടപടി എടുത്തില്ല. അവഗണന സഹിച്ച് ഇങ്ങനെ തുടരാനാവില്ലെന്ന തിരിച്ചറിവിന്റെ ഫലമാണ് പുതിയ തീരുമാനം.
കേരളാ കാമരാജ് കോൺഗ്രസിന് പിന്നാലെ വി.എസ്.ഡി.പി പിന്തുണ കൂടിയാകുമ്പോൾ എൻ.ഡി.എ സ്ഥാനാർഥികൾക്ക് വിജയം ഉറപ്പാണെന്നാണ് വിലയിരുത്തല്‍.
തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ എന്നിവർ സമ്മേളന സ്ഥലത്ത് നേരിട്ടെത്തി പിന്തുണ അറിയിച്ചു.
Discussion about this post