ശബരിമല ആചാരസംരക്ഷണത്തിനുവേണ്ടി പോരാടിയതിന്റെ പേരിൽ കേസ് ചുമത്തി ജയിലിലടച്ച കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥിയും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനുമായ അഡ്വ. കെ പി പ്രകാശ് ബാബുവിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ കോടതി അനുവദിച്ചു . കൊട്ടാരക്കര ജയിലിലെ ജയിലറുടെ സമക്ഷത്തിൽ വെച്ച് നോമിനേഷൻ പത്രിക ഒപ്പിടാൻ ആണ് കോടതി അനുമതി.പ്രകാശ് ബാബു ഒപ്പിട്ട പത്രിക അദ്ദേഹത്തിൻ്റെ പ്രതിനിധികൾക്ക് വരണാധികാരിക്ക് മുൻപിൽ സമർപ്പിക്കാം.
.റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ് . ചിത്തിര ആട്ട വിശേഷ സമയത്തെ ശബരിമല ആചാരലംഘനത്തിനെതിരെ നടത്തിയ പ്രക്ഷോഭവുമായി ബന്ധപ്പെട്ടു ചുമത്തപ്പെട്ട കേസിൽ പമ്പ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രകാശ്ബാബുവിനെ റിമാന്റ് ചെയ്യുകയും കൊട്ടാരക്കര സബ്ജയിലിൽ അടയ്ക്കുകയുമായിരുന്നു .
വധശ്രമം, ഗൂഢാലോചന അന്യായമായി തടസം നിൽക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ പതിനാലു ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്.പ്രകാശ്ബാബുവിന് വേണ്ടി അഡ്വ . കെ ഹരികുമാർ ആണ് പെറ്റീഷൻ സമർപ്പിച്ചത്.
Discussion about this post