ന്യൂഡൽഹി : ബംഗാളിൽ വോട്ടെടുപ്പിനിടെ അക്രമം അഴിച്ചുവിട്ട് തൃണമൂൽ പ്രവർത്തകർ.പോളിംഗ് ബൂത്തുകൾ പിടിച്ചെടുക്കുകയും,തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതായും റിപ്പോർട്ട്.180, 129 ബൂത്തുകളിലാണ് പ്രശ്നം. മറ്റു ചില ബൂത്തുകളും തൃണമൂൽ പ്രവർത്തകർ പിടിച്ചെടുത്തതായ് ആരോപണമുണ്ട്.
വോട്ട് ചെയ്യാൻ തങ്ങളെ തൃണമൂൽ പ്രവർത്തകർ അനുവദിക്കുന്നില്ലെന്നാണ് ഗ്രാമീണരുടെ പരാതി.വോട്ട് ചെയ്യാനെത്തിയവരുടെ തിരിച്ചറിയൽ രേഖകൾ പിടിച്ചെടുക്കുകയും സ്ത്രീകളെ മർദിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് റായ്ഗഞ്ചിൽ ഗ്രാമീണർ ദേശീയപാത – 31 തടയുന്നു.
അതേസമയം, 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും 95 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ പുരോഗമിക്കുകയാണ്.തമിഴ്നാട്ടിൽ താരങ്ങളടക്കമുള്ള പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
ഡിഎം കെ സ്ഥാനാർത്ഥിയുടെ ഓഫീസിൽ നിന്നും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തതിനാൽ വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടുണ്ട്.
Discussion about this post