പിജെ ജോസഫിനും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മുഖമാസിക പ്രതിഛായ. മുറിവുണങ്ങാത്ത മനസുമായാണ് കെഎം മാണി മടങ്ങിയതെന്ന് മുഖമാസികയില്‍ പറയുന്നു.
ബാര്‍ കോഴ വിവാദത്തില്‍ അന്വേഷണം നീട്ടിക്കൊണ്ട് പോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്നും മന്ത്രിസഭയില്‍ നിന്നും ഒരുമിച്ച് രാജിവെയ്ക്കാമെന്ന മാണിയുടെ നിര്‍ദേശം ജോസഫ് അംഗീകരിച്ചില്ലെന്നും പിന്നീട് മാണിക്ക് ഒറ്റക്ക് രാജി വെക്കേണ്ടി വന്നെന്നും പ്രതിഛായയില്‍ പറഞ്ഞിരിക്കുന്നു.മന്ത്രിസഭയെ പുറത്തു നിന്ന് പിന്തുണക്കാമെന്നും നിർദ്ദേശം വച്ചതിനെ ജോസഫ് എന്തുകൊണ്ട് എതിർത്തുവെന്നത് ദുരൂഹമെന്നും ലേഖനത്തിലുണ്ട്. പത്രാധിപർ കുര്യാസ് കുമ്പളക്കുഴിയുടേതാണ് ലേഖനം.
Discussion about this post