ഇന്ത്യയിൽ എന്തിനു ജയ് ശ്രീറാം വിളിക്കുന്നു എന്ന് ചോദിക്കുന്ന നിലയിലേയ്ക്ക് പ്രതിപക്ഷം മാറിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.അൻപത്തിയഞ്ച് വർഷം കൊണ്ട് കോൺഗ്രസ്സിന് ചെയ്യാൻ കഴിയാത്തത് അഞ്ച് വർഷം കൊണ്ട് മോദി ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരതത്തിന്റെ പ്രതിച്ഛായ ഉയരുന്നത് ഇഷ്ടപ്പെടാത്തവരാണ് മോദിയ്ക്കെതിരെ കൂട്ടുചേരുന്നത് .‘മുതിർന്ന പൗരന്മാർക്കും വിധവകൾക്കും പെൻഷൻ വർദ്ധിപ്പിച്ചു, ലോണുകൾ സാർവത്രികമാക്കി, പാവപ്പെട്ടവർക്ക് ഭവനപദ്ധതികൾ നടപ്പിലാക്കി, സമ്പൂർണ്ണ വൈദ്യുതീകരണം നടപ്പിലാക്കി, പാവപെട്ടവർക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകി, ഇങ്ങനെ അൻപത് വർഷം കൊണ്ട് കോൺഗ്രസിനു ചെയ്യാൻ കഴിയാത്തതാണ് മോദി ചെയ്തത് .
തന്റെ നേതൃത്വത്തിൽ ഭാരതീയ ജനതാ പാർട്ടി യുപിയിൽ അധികാരത്തിൽ വന്ന ശേഷം ആദ്യം ചെയ്തത് കർഷകർക്ക് വായ്പകൾ നൽകുകയായിരുന്നു. ആശുപത്രികൾ, വിദ്യാലയങ്ങൾ, കോളേജുകൾ, റോഡുകൾ, ഹൈവേകൾ ഒക്കെ പണികഴിപ്പിക്കപ്പെട്ടത് സംസ്ഥാന സർക്കാരിന്റെ വികസന അജണ്ടയുടെ ഭാഗമാണ്.
മുൻ സർക്കാരുകളുടെ കാലത്ത് സമ്പന്നർ അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമിയിലാണ് ഇന്ന് ആശുപത്രികളും സ്കൂളുകളും പോളിടെക്നിക്കുകളും നിലനിൽക്കുന്നതെന്നും യോഗി ഓർമ്മിപ്പിച്ചു.
Discussion about this post