അട്ടപ്പാടിയിൽ നവജാത ശിശുവിനെ കാട്ടിലെ തോട്ടിൽ ഉപേക്ഷിച്ച കേസിൽ മാതാവിന് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു . അഗളി കൊട്ടമേട് സ്വദേശിനി മരതക (52)lത്തെയാണു പാലക്കാട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. 2012 ആഗസ്ത് 15 നാണ് സംഭവം .
പ്രസവിച്ചയുടൻ മരതകം ഭൂതി വഴി കാട്ടിൽ 12 അടി താഴ്ച്ചയുള്ള തോട്ടിലേക്ക് പെൺകുട്ടിയെ എറിഞ്ഞുവെന്നാണ് കേസ് .കാട്ടിൽ 2 ദിവസം കുട്ടി ജീവനോടെ കിടന്നു. ഓഗസ്റ്റ് 15ന് ഉച്ചയോടെ ആടുമേയ്ക്കാനെത്തിയ സ്ത്രീ കുഞ്ഞിന്റെ കരച്ചിൽ കേട്ടു നാട്ടുകാരെയും അഗളി പൊലീസിനെയും വിവരം അറിയിച്ചു.
ശരീരമാസകലം പുഴുവരിച്ച് മുൾപടർപ്പിൽ കിടന്ന കുഞ്ഞിനെ പൊലീസ് അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കോട്ടത്തറ ട്രൈബൽ സ്പെസ്പെഷാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിക്കു പൂർണ ആരോഗ്യം വന്നതിനു ശേഷം ആശുപത്രിയിൽവച്ചു പൊലീസ് ശിശു സംരക്ഷണ സമിതി മുഖേന മലമ്പുഴയിലെ പ്രോവിഡൻസ് ഹോമിനു കുഞ്ഞിനെ കൈമാറി. ഡി എൻ എ അടക്കമുള്ള മാർഗങ്ങളും കേസിൽ തേടിയിരുന്നു .
Discussion about this post