മുഖം മറച്ച് വോട്ടുചെയ്യാനെത്തുന്നത് തടയണമെന്ന എം.വി.ജയരാജന്റെ പ്രസ്താവനയെ പിന്തുണച്ച് പി.കെ.ശ്രീമതി. മുഖം മറച്ച് വോട്ടുചെയ്യാനെത്തുന്നത് അംഗീകരിക്കാനാവില്ല. ശരീരമാകെ മറച്ച് വോട്ടുചെയ്യാനെത്തുന്നത് ആണോ,പെണ്ണോ എന്ന് തിരിച്ചറിയാനാവില്ല.എം.വി.ജയരാജന്റെ പ്രസ്താവന കള്ളവോട്ട് തടയുന്നതിനാണ്, ഇത് മതപരമായ അധിക്ഷേപമല്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.
എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് വിഭിന്നമാണ്. നിഖാബ് ധരിച്ച് വോട്ടു ചെയ്യാന്‍ എത്തുന്നതില്‍ തെറ്റില്ലെന്നും പോളിങ് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കാന്‍ തയാറാകണമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.
പർദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു എം.വി. ജയരാജന്റെ പ്രസ്താവന. വരിയിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയിൽ മുഖം കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ എന്നും ജയരാജന്‍ പറഞ്ഞിരുന്നു. ഇതു പോലെ വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറുണ്ടോ എന്നും ചോദ്യം. ഈ നിർദേശം നടപ്പാക്കിയാൽ യുഡിഎഫ് ജയിക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും എല്‍.ഡി.എഫ് ജയിക്കുമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു
Discussion about this post