പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. എന്നാല്‍ തന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ലെന്നും മമത പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച മമത, പാര്‍ട്ടി അധ്യക്ഷയായി താന്‍ തുടരുമെന്നും അറിയിച്ചു.
കഴിഞ്ഞ ആറ് മാസമായി തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഒരു കഴിവ് കെട്ട മുഖ്യമന്ത്രിയാണെന്ന് ഞാൻ സ്വയം മനസിലാക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് ഇനിയും തുടരാൻ ഞാനില്ല. മുഖ്യമന്ത്രി കസേര തനിക്ക് ഒന്നുമല്ല. പാർട്ടിയാണ് എനിക്ക് എല്ലാമെന്നും മമതാ ബാനർജി വ്യക്തമാക്കി. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം ആദ്യമായി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
അവശിഷ്‌ട സി.പി.എമ്മിന്റെ മാത്രമല്ല, സി.പി.എമ്മിനെ പണ്ടേ തകർത്ത മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെയും വോട്ടു ബാങ്കുകളാണ് ബി.ജെ.പി ചോർത്തിയത്. ഇരു പാർട്ടികളുടെയും കൂടി 30 ശതമാനം വോട്ടുകൾ പിടിച്ചെടുത്ത ബി.ജെ.പിയുടെ മൊത്തം വോട്ട് വിഹിതം 40 ശതമാനമായാണ് വർദ്ധിച്ചത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 10 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട് വിഹിതം. മൂന്നു വർഷത്തിനകം 30 ശതമാനത്തിന്റെ വർദ്ധന. ഇതിൽ 20 ശതമാനവും സി.പി.എമ്മിന്റെ വോട്ടുകൾ മറിഞ്ഞതാണ്. പത്തു ശതമാനം തൃണമൂലിന്റെയും. ഒറ്റ സീറ്റും കിട്ടാതെയാണ് സി.പി.എമ്മിന്റെ തകർച്ച പൂർണമായത്. അവരുടെ വോട്ട് വിഹിതം വെറും അഞ്ചു ശതമാനമായി കുറഞ്ഞു.
Discussion about this post