ഇന്ത്യൻ പ്രധാനമന്ത്രിയേയും ,ഭരണ ഘടനയേയും അധിക്ഷേപിച്ച് മുസ്ലിം ജമാ അത്ത് . നരേന്ദ്രമോദി സർക്കാർ അധികാരമേൽക്കുന്ന 30 ന് സംസ്ഥാനത്ത് ദുഖാചരണം നടത്താൻ നീക്കം . മുസ്ലീം ജമാ അത്ത് അംഗങ്ങൾ വാർത്താ സമ്മേളനം നടത്തിയാണ് ഇത്തരമൊരു ആഹ്വാനം നടത്തിയത് .മോദിയെ ദുർബലപ്പെടുത്താൻ മുസ്ലീം സമുദായം ഒറ്റക്കെട്ടായി നിന്നെന്നും ജമാ അത്ത് പ്രസ്താവനയിൽ പറയുന്നു .
ജനാധിപത്യപരമായ മാർഗങ്ങളിലൂടെ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം പരസ്യമായി ദുഖാചരണം നടത്താൻ ആഹ്വാനം ചെയ്യുന്നത് തീവ്രവാദപരമായ നിലപാടായാണ് കണക്കാക്കേണ്ടത് . രാജ്യത്ത് വളർന്നു വരുന്ന മുസ്ലീം വർഗീയതയ്ക്കെതിരെ മോദി സർക്കാർ സ്വീകരിക്കുന്ന കർശന നിലപാടാണ് ഇത്തരത്തിലൊരു ജനാധിപത്യ വിരുദ്ധ ആഹ്വാനത്തിനു കാരണം .
തിരുവനന്തപുരത്തു ശശി തരൂരിനെ ജയിപ്പിക്കാനായി വീടുകളിലും സ്ഥാപനങ്ങളിലും ജമാ ത്തെ കൗൺസിലിന്റെ മുഖപത്രമായ ഫ്രൈഡേ ടൈംസ്ന്റെ 50000 കോപ്പികൾ വിതരണം ചെയ്തതായും ജമാ അത്ത് കൗൺസിൽ പ്രസിഡന്റ് എ പൂക്കുഞ്ഞ് വെളിപ്പെടുത്തിയിരുന്നു
Discussion about this post