ആര്‍എസ്എസ് ഏറെ പ്രധാനമായി കരുതുന്ന വകുപ്പാണ് മാനവ വിഭവശേഷി വകുപ്പ്. അടല്‍ ബിഹാരി വാജ്‌പേയ് ഭരണകാലത്ത് മുരളീമനോഹര്‍ ജോഷിയെ പോലെ പ്രമുഖനായ നേതാവ് കൈകാര്യം ചെയ്ത വകുപ്പ്. ആദ്യ മോദി സര്‍ക്കാരില്‍ സ്മൃതി ഇറാനിയും പിന്നീട് പ്രകാശ് ജാവേദ്കറും കൈകാര്യം ചെയ്ത വകുപ്പ് മോദി ഇത്തവണ ആരെ ഏല്‍പിക്കുമെന്ന ചോദ്യം ഏറെ പ്രസക്തമായിരുന്നു. രമേഷ് പൊഖ്രിയാന്‍ നിഷാങ്ക് എന്ന മുന്‍ അധ്യാപകനായ എഴുത്തുകാരനായ രാഷ്ട്രീയ വിദഗ്ധനെയാണ് ആ വലിയ ഉത്തരവാദിത്തം മോദി ഏല്‍പിച്ചത്.
ആര്‍എസ്എസ് അഫിലിയേറ്റഡ് വിദ്യാഭ്യാസസ്ഥാപനമായ സരസ്വതി ശിശു മന്ദിറിലെ അധ്യാപകനായായിരുന്നു രമേഷ് പൊഖ്രിയാന്റെ കരിയര്‍ ആരംഭിക്കുന്നത്. 1990 ല്‍ യുപിയില്‍ അഞ്ച് തവണ എംഎല്‍എയായ വിദ്യാഭ്യാസമന്ത്രി ശിവാനന്ദ് നൗട്ടിയാലിനെ മലര്‍ത്തിയടിച്ചതോടെയാണ് രമേഷ് രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാകുന്നത്.
ഉത്തരാഖണ്ഡ രൂപീകരണത്തിന് മുമ്പ് രണ്ട് ദശാബ്ദക്കാലം ഭരണത്തില്‍ പങ്കാളിയായിരുന്നു അദ്ദേഹം. കല്യാണ്‍ സിംഗ് മന്ത്രിസഭയില്‍ അംഗമായിരുന്നു. കുറച്ച് കാല് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായും സേവനം അനുഷ്ഠിച്ചു. ഉത്തരാഖണ്‍ിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 49 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രായം..
2014ല്‍ ഹരിദ്വാര്‍ ലോകസഭ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2019ലും ആ സീറ്റ് നിലനിര്‍ത്തി. 59 കാരനായ രമേഷ് പൊഖ്രിയാല്‍ കവി, എഴുത്തുകാരന്‍ എന്നി നിലകളിലും പ്രശസ്തനാണ്. പത്തിലധികം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചു. ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേക്കും, നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കും രമേഷ് പൊഖ്രിയാന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഭാരതീയ സംസ്‌കൃതിയിലും വേദേതിഹാസങ്ങളിലും അഭിരമിക്കുന്ന രചനകളാണ് അദ്ദേഹം നടത്തിയത്. ദേശീയതയോട് ശക്തമായ അഭിവാഞ്ച പുലര്‍ത്തുന്ന കൃതികളും അദ്ദേഹത്തിന്റേതായുണ്ട്.
പാശ്ചാത്യ താല്‍പര്യങ്ങള്‍ നടപ്പാക്കുന്നതിന് വേണ്ടി നിര്‍മ്മിക്കപ്പെട്ട വിദ്യാഭ്യാസ രീതികള്‍ ഭാരതത്തെ പിന്നോട്ടടിക്കുന്നുവെന്ന നിലപാടും അദ്ദേഹം ഉയര്‍ത്തിയിരുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസ
രീതികള്‍ തനത് രീതിയില്‍ ഉടച്ച് വാര്‍ക്കുക എന്ന ദൗത്യമാവും മാനവവിഭവശേഷി മന്ത്രി എന്ന നിലയില്‍ രമേശ് പൊഖ്രിയാല്‍ ഏറ്റെടുക്കുക.
Discussion about this post