വിവിധ രാജ്യങ്ങളുടെ പ്രതിരോധ വിഭാഗങ്ങള്‍ക്ക് ആയുധം നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയുമായി ഇന്ത്യ ഇപ്പോള്‍ ഒരുക്കുന്നത്. ഇതിലൂടെ 2025നു മുൻപ് 35,000 കോടി രൂപയുടെ വില്പന നടത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇന്ത്യ നിര്‍മിക്കുന്ന ആയുധങ്ങള്‍ വാങ്ങാന്‍ താൽപര്യപ്പെട്ട് 85 രാജ്യങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഈ രാജ്യങ്ങളുടെ പ്രതിരോധ അറ്റഷെകള്‍ (attache ഓരോ രാജ്യത്തിന്റെയും നയതന്ത്രകാര്യാലയത്തിലെ വിദഗ്ധന്‍) വിളിച്ച് തങ്ങളുടെ ആയുധ നിര്‍മാണ വൈദഗ്ധ്യം അറിയിച്ചു കൊടുക്കുകയും ചെയ്തു.
ഓരോ രാജ്യത്തെയും പ്രതിരോധ അറ്റഷെയ്ക്ക് ഇന്ത്യയുടെ ആയുധ നിര്‍മാണ മികവിനെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കാന്‍ പ്രതിവര്‍ഷം 50,000 ഡോളര്‍ വരെയായിരിക്കും നല്‍കുക.അതേസമയം
ധാരാളം ആയുധം വാങ്ങുമെന്ന് ഇന്ത്യ കരുതുന്ന ചില രാജ്യങ്ങളെ ‘എ’ ഗണത്തില്‍ പെടുത്തിയട്ടുണ്ട്. ഈ രാജ്യങ്ങളുടെ അറ്റഷെമാര്ക്കാണ് പ്രതിവര്‍ഷം 50,000 ഡോളര്‍ നല്കാന് തീരുമാനിച്ചിരിക്കുന്നത്. ബി, സി, എന്നീ ഗണത്തിലുള്ള രാജ്യങ്ങളും ഉണ്ട്. ഇവരുടെ പ്രതിനിധികള്‍ക്ക് നല്കുന്ന പണം ആനുപാതികമായി കുറയും. ആദ്യഘട്ടത്തില്‍ ഈ ഇനത്തില്‍ ചിലവാക്കാനായി വകമാറ്റിയിരിക്കുന്നത് 16 കോടി രൂപയാണ്. പുതിയ ആയുധ നിര്‍മാതാവിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പ്രചാരണ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ആയുധം വാങ്ങാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളുടെ മനസ്സിലേക്ക് മറ്റൊരു ചിത്രം നല്കാന് ഈ പ്രചാരണ പരിപാടികള്‍ക്കു സാധിച്ചേക്കും.
ലോകത്തെ ഒരു പ്രധാന ആയുധ നിര്‍മാണ കേന്ദ്രമാകാനുള്ള ശ്രമമാണ് ഇന്ത്യ ഇപ്പോള്‍ നടത്തുന്നത്. ആദ്യ ലക്ഷ്യം 2025നു മുൻപ് 35,000 കോടി രൂപയ്ക്കുള്ള ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുക എന്നതാണ്. ഇതു നടക്കണമെങ്കില്‍ വിവിധ രാജ്യങ്ങളുടെ പ്രതിരോധ അറ്റഷെകളുടെ പ്രവര്‍ത്തനം മികച്ചതായിരിക്കണമെന്ന് എടുത്തു പറയേണ്ട കാര്യമില്ല.
Discussion about this post