സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും ഒരു ദിവസത്തെ സൂചനാ പണിമുടക്ക് തുടങ്ങി. സ്റ്റൈപ്പൻഡ് വര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഒപി, കിടത്തി ചികില്‍സാ വിഭാഗങ്ങള്‍ ബഹിഷ്കരിക്കുന്നുണ്ട്. അത്യാഹിത, ഐ സി യു വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മൂവായിരത്തിലേറെ വരുന്ന ഡോക്ടര്‍മാരുടെ സമരം മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
സൂചനാ സമരം ഫലം കണ്ടില്ലെങ്കില്‍ ഇരുപത് മുതല്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് നീങ്ങാനാണ് തീരുമാനം. 2015 ലാണ് അവസാനം സ്റ്റൈപന്റ് വര്‍ധന നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസം പി ജി ഹൗസ് സര്‍ജന്‍സ് അസോസിയേഷനുകളുമായി ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു
Discussion about this post