യുവതിയോട് ഫോണില്‍ അശ്ലീലചുവയോട് സംസാരിച്ചതിന് നടന്‍ വിനായകനെതിരെ കേസ് . ദളിത് ആക്ടിവിസ്റ്റ് കൂടിയായ മൃദുല ദേവി ശശിധരന്‍ നല്‍കിയ പരാതിയിന്‍ മേല്‍ കല്പറ്റ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത് . ഐപിസി 506, 294 ബി, കെപിഎ 120, 120-O എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മൃദുല തന്റെ ഫേസ്ബുക്കില്‍ വിനായകനെ ഒരു പരിപാടിയ്ക്കായി ക്ഷണിക്കുന്നതിന് വേണ്ടി വിളിച്ച സമയത്ത് മോശമായി സംസാരിച്ചതായി തന്റെ ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയിരുന്നു.തന്റെ കയ്യില്‍ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് ഉള്ളതായും മൃദുല പറഞ്ഞിരുന്നു.
മൃദുലയുടെ പോസ്റ്റ്
നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ.
Discussion about this post