ജനസംഖ്യ വർധനവിൽ 2027 ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്ര സഭ പുറത്ത് വിട്ട കണക്കുകളിലാണ് ഇത്. നൈജീരിയ, പാകിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി കോംഗോ, എത്യോപ്യ,ടാൻസാനിയ, ഇന്തോനേഷ്യ,ഈജിപ്ത് ,യു.എസ്.എ എന്നീ രാജ്യങ്ങൡും ജനസംഖ്യ വർധിക്കും. ദി വേൾഡ് പോപ്പുലേഷൻ പ്രോസ്പ്പക്്റ്റ്‌സ് 2019 ഹൈലൈറ്റുകൾ എന്ന വിശദമായ റിപ്പോർട്ടിൽ 2050 ഓടെ ഏകദേശം 9.7 ലക്ഷം കോടി ആളുകൾ ഭൂമിയിൽ ജീവിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയെ കൂടാതെ നൈജീരിയയും പാകിസ്ഥാനുമാണ് തൊട്ടു പിന്നിൽ.
65 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർ കൂടി വരുന്നതായാണ കണക്ക്.
2019 ലെ 11 ൽ ഒരാളെ അപേക്ഷിച്ച് 2050 ആകുമ്പോഴേക്കും ലോകത്തിലെ ആറിൽ ഒരാൾ ഈ പ്രായത്തിൽ ഉളളവരായിരിക്കും.യു.എൻ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പിന്റെ പോപ്പുലേഷൻ ഡിവിഷൻ പ്രസിദ്ധീകരിച്ച ‘വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്റ്റ്‌സ് 2019: ഹൈലൈറ്റുകൾ’ ആഗോള ജനസംഖ്യാ രീതികളെയും സാധ്യതകളെയും കുറിച്ച് സമഗ്രമായ അവലോകനം നൽകുന്നു. ചരിത്രപരമായ ജനസംഖ്യാ പ്രവണതകളുടെ വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ 1950 മുതൽ ഇന്നുവരെയുള്ള 235 രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ഉള്ള ജനസംഖ്യാ കണക്കെടുപ്പിനെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.
Discussion about this post