കമിതാക്കൾക്ക് ഹോട്ടലിൽ മുറി നൽകിയതിന് കോയമ്പത്തൂരിലെ ഓയോ ഹോട്ടൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പൂട്ടിച്ചു. സദാചാര പ്രവർത്തനമന്ന് കാണിച്ച് ഇടതു പക്ഷ വനിത സംഘടന നൽകിയ പരാതിയെ തുടർന്നാണ് ഹോട്ടൽ പൂട്ടിച്ചത്. അവിവാഹിതരായ ജോഡികൾക്കും മുറി നൽകുമെന്ന് ഇവർ പരസ്യം നൽകിയിരുന്നു.
സംസ്കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ലെന്ന് കാണിച്ചാണ് പരാതി നൽകിയത്. ഹോട്ടലിൽ സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്നും പരാതിയിൽ ആരോപിച്ചു. കെട്ടിടത്തിന് താമസാനുമതി മാത്രമാണുളളത്. എന്നാൽ ഹോട്ടൽ നടത്താൻ അനുമതിയില്ലെന്നും പരാതിയിൽ ഉന്നയിച്ചു.
പരാതിയെ തുടർന്ന് ഹോട്ടലിൽ റെയ്ഡ് നടത്തി.റെയ്ഡിനിടയിൽ ഹോട്ടലിൽ കോളേജ് വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെന്ന് അധികൃതർ പറയുന്നു. രേഖകൾ പരിശോധിച്ച ജില്ലാ റവന്യൂ അധികൃതർ ആണ് നടപടിയെടുത്തത്. ഹോട്ടലിൽ സാദാചാര വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് കലക്ടറും അറിയിച്ചു. ഐ.ഡി പ്രൂഫ് മാത്രം നൽകിയാൽ ഹോട്ടലിൽ റൂം അനുവദിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഹോട്ടലുടമയ്ക്കെതിരെയും നടപടിയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ട്.
Discussion about this post