അമർനാഥ് ഗുഹ ക്ഷേത്രത്തിലേക്കുളള ആദ്യ സംഘം തീർത്ഥാടകർ പുറപ്പെട്ടു. വാർഷിക തീർത്ഥാടനമായ അമർനാഥ് യാത്രയ്ക്ക് വെളളിയാഴ്ചയാണ് തുടക്കമായത്. 46 ദിവസമാണ് അമർനാഥ് യാത്ര.
ജമ്മു ബേസ് ക്യാംപിൽ നടന്ന പൂജകൾക്ക് ശേഷം ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലികിന്റെ ഉപദേശകൻ കെ.കെ.ശർമ്മയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. കനത്ത സുരക്ഷയിൽ ഒരുക്കിയിരിക്കുന്ന യാത്രയുടെ ഫ്‌ളാഗ് ഓഫ് സമയത്ത് ഗൻഡർ ബാലിലെ എസ്.എസ്.പി കലീൽ പോസ് വാൾ, അഡീഷണൽ ഡപ്യൂട്ടി കമ്മീഷണർ ഷഫാഖത്ത് എന്നിവർ ഉണ്ടായിരുന്നു.
സർക്കാർ യാത്രയ്ക്ക് വേണ്ട സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് കെ.കെ. ശർമ്മ പറഞ്ഞു. ജില്ലാ ഭരണകൂടവും തദ്ദേശവാസികളും ഉദംപൂരിൽ തികരിയിൽ തീർത്ഥാടകരെ സ്വീകരിക്കും. ഈ യാത്ര ശാന്തമായി നടത്താൻ കഴിഞ്ഞ വർഷങ്ങളിൽ ഈ പ്രദേശത്തെ മുസ്ലീങ്ങളും സഹായിച്ചിട്ടുണ്ടെന്ന് ഗവർണർ മാലിക് പറഞ്ഞു.
പൊലീസും ആർമിയും മാത്രമല്ല ഇവിടെ സുരക്ഷ ഒരുക്കുന്നത്. കാശ്മീരിലെ ജനങ്ങളും മുസ്ലീം സഹോദരന്മാരും ആണെന്ന് മാലിക് പറഞ്ഞു.സമുദ്ര നിരപ്പിൽ നിന്നും 3888 അടി ഉയരത്തിൽ 150 അടി ഉയരവും 90 അടി വീതിയുമുളള പ്രകൃതി നിർമ്മിത ക്ഷേത്രമാണ് അമർനാഥിലേത്. ലോകത്തിലെ ഏറ്റവും നീഗൂഡമായ ആരാധാന കേന്ദ്രത്തിലൊന്നാണ് അമർനാഥ്. എല്ലാ വർഷവും നടത്തുന്ന യാത് ശ്രാവണി മേള എന്നാണറിയപ്പെടുന്നത്.ജൂലായിൽ തുടങ്ങുന്ന യാത്ര ആഗസ്റ്റിൽ അവസാനിക്കും.
Discussion about this post