പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള സർക്കാർ അധികാരത്തിൽ എത്തിയിട്ട് ഒരു മാസം പിന്നിട്ടു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് പ്രധാനമന്ത്രി എടുത്തത് സുപ്രധാന തീരുമാനങ്ങൾ.
ദേശീയ പ്രതിരോധ ഫണ്ടിന് കീഴിലുളള പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ് പദ്ധതിയിലെ പ്രധാനമാറ്റങ്ങൾക്ക് അദ്ദേഹം അംഗീകാരം നൽകി. സ്കോളർഷിപ്പ് നിരക്ക് വർധിപ്പിക്കുകയു ചെയ്തു. തീവ്രവാദത്തിന്റെയോ, നക്സൽ ആക്രമണത്തിന്റെയോ രക്തസാക്ഷിത്വം വരിച്ച സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുടെ കുട്ടികൾക്കുളള സ്കോളർഷിപ്പ് പദ്ധതിയുടെ പരിധി വ്യാപിപ്പിക്കുകയും ചെയ്തു. 2019 ലെ തിരഞ്ഞെടുപ്പിൽ അതിന്റെ പ്രാഥമിക പദ്ധതികളിലൊന്നായ ദേശീയ സുരക്ഷയിൽ ബി.ജെ.പിയുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഇത് സമന്വയിപ്പിച്ചു.
അഞ്ച് കോടി ചെറുകിട കർഷകർക്ക് പ്രയോജനം ചെയ്യുന്ന പെൻഷൻ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതിയിൽ കർഷകർക്ക് സാമൂഹ്യ പരിരക്ഷ നൽകുന്നതിനായി കേന്ദ്രം അതിന്റെ സംഭാവനയ്ക്കയി മൂന്ന് വർഷത്തേക്ക് 10,774 .50 കോടി രൂപ ചെലവഴിക്കും. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ നിന്ന് നേരിട്ട് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ നിന്ന് കർഷകർക്ക് അവരുടെ പ്രതിമാസ സംഭാവന നൽകാം.
ഭൂമിയുടെ വലുപ്പം കണക്കിലെടുക്കാതെ യോഗ്യരായ എല്ലാ കർഷക കുടുംബങ്ങളെയും ഉൾപ്പെടുത്തുന്നതിനായി പി.എം. കിസാൻ പദ്ധതി വിപുലീകരിക്കുന്നതും സർക്കാർപ്രഖ്യാപിച്ചു. പുതുക്കിയ പദ്ധതിയിൽ രണ്ട് കോടി കർഷകരെ ഉൾപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി കിസാൻ കവറേജ് 14.5 കോടി ഉപഭോക്താക്കൾക്കായി ഉയർത്തും.
സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം കഴിഞ്ഞ് നടന്ന ആദ്യ മന്ത്രി സഭ യോഗത്തിൽ വ്യാപാര സമൂഹത്തിന് പെൻഷൻ പരിരക്ഷ നൽകുന്ന പുതിയ പദ്ധതിയ്ക്ക് അംഗീകാരം നൽകി. മൂന്ന് കോടിയിലധികം ചെറുകിട കടമയുടമകൾക്കും വ്യാപാരികൾക്കും ഈ പദ്ധതി പ്രയോജനപ്പെടും.
ഈ സ്കീം അനുസരിച്ച് എല്ലാ കടയുടമകൾക്കും വ്യാപാരികൾക്കും സ്വയം തൊഴിലാളികൾക്കും 60 വയസ്സ് തികഞ്ഞതിന് ശേഷം പ്രതിമാസം 3000 രൂപ പെൻഷൻ ഉറപ്പാക്കുന്നു.
പുതിയ ജലശക്തി മന്ത്രാലയത്തിന്റെ രൂപീകരണം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. രൂക്ഷമായ ജലപ്രതിസന്ധി പരിഹരിക്കുന്നതിന്റെ മാതൃക സർക്കാരും പ്രധാനമന്ത്രിയും ഉയർത്തിപ്പിടിച്ചു. മഴവെളള സംഭരണം, ജലസംരക്ഷണം, ജലാശയങ്ങൾ നികത്തൽ എന്നിവയ്ക്കായി നടപടികൾ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ജൽ ശക്തി അഭിയാൻ ആരംഭിച്ചു.
നിക്ഷേപം വർധിപ്പിക്കാനും ,തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി യഥാക്രമം രണ്ട് നിർണായക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് രണ്ട് കാബിനറ്റ് കമ്മിറ്റികൾ രൂപികരിച്ചു. നിക്ഷേപ ,വളർച്ചാ പാനലുകൾ, തൊഴിൽ നൈപുണ്യ വികസന പാനൽ എന്നിവ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ്.
കാർഷിക മേഖലയിലെ ഘടനാപരമായ പരിഷ്കാരങ്ങൾക്കായി ഉന്നതാധികാര സമിതി രൂപികരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.പാനലിൽ ചില മുഖ്യമന്ത്രിമാരും ഉൾപ്പെടുന്നു.
അഴിമതി തുടച്ചു നീക്കാനുളള ശ്രമത്തിന്റെ ഭാഗമായി സർക്കാർ 12 ഉന്നത നികുതി ഉദ്യോഗസ്ഥരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസത്തിൽ സജീവമാണ്. കളളപ്പളം വെളുപ്പിക്കലിനെതിരെയും നടപടി സ്വീകരിച്ചു.
സാമ്പത്തിക കുറ്റങ്ങൾ ഇന്ത്യയിൽ വിചാരണ ചെയ്യപ്പെടുന്നതിനായി ചോക്സിയെ കൈമാറാൻ ഇന്ത്യ നിരന്തരം ആന്റിഗ്വയെ പ്രേരിപ്പിക്കുന്നു.
വിദേശനയത്തിൽ തുടരുന്ന പ്രധാനമന്ത്രി മോദി തന്റെ രണ്ടാം ഭരണകാലത്ത് മാലിദ്വീപിലേക്കുള്ള ആദ്യ വിദേശ യാത്ര നടത്തി.
ചൈനയുമായുള്ള ഒരു സമുദ്ര കരാർ റദ്ദാക്കാനും മേഖലയുടെ സന്തുലിതാവസ്ഥ ഇന്ത്യയ്ക്ക് അനുകൂലമാക്കാനും മാലിദ്വീപുകൾ തയ്യാറാണ്.
ഈസ്റ്റർ ഭീകരാക്രമണത്തിനുശേഷം ശ്രീലങ്കയിലേക്ക് പോയ ആദ്യത്തെ ലോക നേതാവായി പ്രധാനമന്ത്രി മോദി മാറി.
ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഭീകരതയ്ക്കെതിരെ സംസാരിക്കുകയും അതിന് ചുറ്റും ആഗോള സമവായം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരത എന്ന വിഷയം അദ്ദേഹം ഉന്നയിച്ചു.
അടുത്തിടെ ഒസാക്കയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തിനുള്ളിൽ 25 മീറ്റിംഗുകൾ നടത്തി. ഉച്ചകോടിയിൽ ലോകനേതാക്കൾക്കിടയിൽ ഏറ്റവുമധികം ഉഭയകക്ഷി യോഗങ്ങളിൽ പങ്കെടുക്കുന്ന വ്യക്തിയായി പ്രധാനമന്ത്രി മോദി മാറി. എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ലോക നേതാക്കളെ അദ്ദേഹം കണ്ടുമുട്ടി. ഈ പര്യടനം ഇന്ത്യയുടെ വളർന്നുവരുന്ന ലോകനിലവാരത്തിലേക്കുള്ള വിജയമായാണ് കണക്കാക്കപ്പെടുന്നത്
Discussion about this post